ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ താരമായി 24കാരിയായ വനിത പൈലറ്റ് മഹാശ്വേത ചക്രവർത്തി. റഷ്യൻ ആക്രമണം രൂക്ഷമായ യുക്രൈനിൽ നിന്നും പലയാനം ചെയ്ത എണ്ണൂറിലധികം ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിച്ചതാണ് മഹാശ്വേതയെ താരമാക്കിയത്. ബിജെപി മഹിള മോർച്ചയുടെ ട്വിറ്റർ പേജിലൂടെയാണ് മഹാശ്വേതയുമായി ബന്ധപ്പെട്ട ട്വീറ്റ് ആദ്യമായി പുറത്തുവന്നത്.
യുക്രൈൻ്റെ അതിർത്തി രാജ്യങ്ങളായ പോളണ്ട്, ഹംഗറി എന്നിവടങ്ങളിലേക്കാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി മഹാശ്വേത വിമാനം പറത്തിയത്. ഈ രാജ്യങ്ങളിൽ നിന്നായി 800 ഇന്ത്യൻ വിദ്യാർഥികളെ മടക്കിയെത്തിക്കുകയും ചെയ്തുവെന്ന് ട്വിറ്ററിൽ വ്യക്തമാക്കുന്നുണ്ട്. കൊൽക്കത്ത സ്വദേശിനിയായ മഹാശ്വേത പശ്ചിമ ബംഗാൾ മഹിള മോർച്ച പ്രസിഡൻ്റ് തനുജ ചക്രവർത്തിയുടെ മകൾ കൂടിയാണ്.
റഷ്യൻ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 മുതലാണ് യുക്രൈനിൽ നിന്നും ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ പലയാനം ചെയ്യാൻ ആരംഭിച്ചത്. ബസുകളിലും ട്രെയിനുകളിലും കാൽ നടയുമായിട്ടാണ് വിദ്യാർഥികളടക്കമുള്ളവർ യുക്രൈൻ്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് എത്തിയത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി എത്തിയ വിമാനങ്ങൾ ഇവരെ തിരിച്ചെത്തിക്കുകയായിരുന്നു. റഷ്യ - യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ 20,000ത്തിലധികം ഇന്ത്യക്കാരെ മടക്കിയെത്തിച്ചുവെന്നാണ് കണക്ക്.
യുദ്ധം ആരംഭിച്ചതോടെ യുക്രൈൻ്റെ വ്യോമാതിർത്തി അടച്ച നിലയിലാണ്. ഇതോടെ അതിർത്തി രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക് റിപ്പബ്ലിക്, റൊമാനി എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക വിമാന സർവീസ് ക്രിമീകരിച്ചാണ് ഇന്ത്യക്കാരെ മടക്കിയെത്തിച്ചത്.
അതേസമയം, റഷ്യൻ സൈന്യം യുക്രൈൻ്റെ കൂടുതൽ നഗരങ്ങളിലേക്ക് കടന്നുകയറി. റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലേക്കാണ്. അതേസമയം, ഇതുവരെ 12,000ത്തിലധികം റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ അവകാശപ്പെട്ടു.
യുക്രൈൻ്റെ അതിർത്തി രാജ്യങ്ങളായ പോളണ്ട്, ഹംഗറി എന്നിവടങ്ങളിലേക്കാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി മഹാശ്വേത വിമാനം പറത്തിയത്. ഈ രാജ്യങ്ങളിൽ നിന്നായി 800 ഇന്ത്യൻ വിദ്യാർഥികളെ മടക്കിയെത്തിക്കുകയും ചെയ്തുവെന്ന് ട്വിറ്ററിൽ വ്യക്തമാക്കുന്നുണ്ട്. കൊൽക്കത്ത സ്വദേശിനിയായ മഹാശ്വേത പശ്ചിമ ബംഗാൾ മഹിള മോർച്ച പ്രസിഡൻ്റ് തനുജ ചക്രവർത്തിയുടെ മകൾ കൂടിയാണ്.
റഷ്യൻ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 മുതലാണ് യുക്രൈനിൽ നിന്നും ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ പലയാനം ചെയ്യാൻ ആരംഭിച്ചത്. ബസുകളിലും ട്രെയിനുകളിലും കാൽ നടയുമായിട്ടാണ് വിദ്യാർഥികളടക്കമുള്ളവർ യുക്രൈൻ്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് എത്തിയത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി എത്തിയ വിമാനങ്ങൾ ഇവരെ തിരിച്ചെത്തിക്കുകയായിരുന്നു. റഷ്യ - യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ 20,000ത്തിലധികം ഇന്ത്യക്കാരെ മടക്കിയെത്തിച്ചുവെന്നാണ് കണക്ക്.
യുദ്ധം ആരംഭിച്ചതോടെ യുക്രൈൻ്റെ വ്യോമാതിർത്തി അടച്ച നിലയിലാണ്. ഇതോടെ അതിർത്തി രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക് റിപ്പബ്ലിക്, റൊമാനി എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക വിമാന സർവീസ് ക്രിമീകരിച്ചാണ് ഇന്ത്യക്കാരെ മടക്കിയെത്തിച്ചത്.
അതേസമയം, റഷ്യൻ സൈന്യം യുക്രൈൻ്റെ കൂടുതൽ നഗരങ്ങളിലേക്ക് കടന്നുകയറി. റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലേക്കാണ്. അതേസമയം, ഇതുവരെ 12,000ത്തിലധികം റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ അവകാശപ്പെട്ടു.