മുംബൈ: യുഎസിന് വിജയകരമായി ചന്ദ്രനിലേയ്ക്ക് സാറ്റലൈറ്റ് അയയ്ക്കാൻ സാധിച്ചത് അവര്‍ ഏകാദശി നോക്കി റോക്കറ്റ് വിക്ഷേപിച്ചതു കൊണ്ടാണെന്ന് മുൻ ആര്‍എസ്എസ് നേതാവ് സംഭാജി ഭിദേ. ഇന്ത്യയുടെ ചന്ദ്രയാൻ - 2 പദ്ധതിയുടെ ഭാഗമായ വിക്രം ലാൻഡര്‍ ചന്ദ്രന്‍റെ മണ്ണിലിറങ്ങുന്നതിന് മിനിട്ടുകള്‍ക്ക് മുൻപ് ആശയവിനിമയ ബന്ധം നഷ്ടമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിന്ദുത്വ രാഷ്ട്രീയ നേതാവിന്‍റെ പ്രസ്താവന. മുൻപ് ആര്‍എസ്എസിൽ പ്രവര്‍ത്തിച്ചിരുന്ന സംഭാജി ഭിദെ ഇപ്പോള്‍ മഹാരാഷ്ട്രയിലെ ശിവ പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ തലവനാണ്. കോറിഗോൺ ഭീമ കലാപക്കേസിലെ പ്രതിയാണെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അമരിക്ക ചന്ദ്രോപരിതലം ലക്ഷ്യമിട്ട് 38 തവണ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അവര്‍ പിന്തുടര്‍ന്നിരുന്ന സമയക്രമം ഉപേക്ഷിച്ച് ഇന്ത്യൻ സമയക്രമം പിന്തുടരണമെന്ന് ഒരു ശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുകയായിരുന്നു. ഇതോടെ ഏവരെയും അമ്പരിപ്പിച്ച് യുഎസിന്‍റെ 39-ാം ചാന്ദ്രദൗത്യം വിജയമായി. കാരണം ഉപഗ്രഹം വിക്ഷേപിച്ചത് ഏകാദശി ദിവസമായിരുന്നു. സോലാപൂരിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സംഭാജി ഭിദെ ഇക്കാര്യം പറഞ്ഞത്.
ഹിന്ദു കലണ്ടര്‍ പ്രകാരം ഓരോ ചാന്ദ്രമാസത്തിലും ചന്ദ്രന്‍റെ വലുപ്പമേറി വരുന്ന ശുക്ലപക്ഷത്തിലും വലുപ്പം കുറഞ്ഞു വരുന്ന കൃഷ്ണപക്ഷത്തിലും വരുന്ന പതിനൊന്നാമത്തെ ദിവസമാണ് ഏകാദശി.
അമരിക്ക ചന്ദ്രോപരിതലം ലക്ഷ്യമിട്ട് 38 തവണ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അവര്‍ പിന്തുടര്‍ന്നിരുന്ന സമയക്രമം ഉപേക്ഷിച്ച് ഇന്ത്യൻ സമയക്രമം പിന്തുടരണമെന്ന് ഒരു ശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുകയായിരുന്നു. ഇതോടെ ഏവരെയും അമ്പരിപ്പിച്ച് യുഎസിന്‍റെ 39-ാം ചാന്ദ്രദൗത്യം വിജയമായി. കാരണം ഉപഗ്രഹം വിക്ഷേപിച്ചത് ഏകാദശി ദിവസമായിരുന്നു. സോലാപൂരിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സംഭാജി ഭിദെ ഇക്കാര്യം പറഞ്ഞത്.
ഹിന്ദു കലണ്ടര്‍ പ്രകാരം ഓരോ ചാന്ദ്രമാസത്തിലും ചന്ദ്രന്‍റെ വലുപ്പമേറി വരുന്ന ശുക്ലപക്ഷത്തിലും വലുപ്പം കുറഞ്ഞു വരുന്ന കൃഷ്ണപക്ഷത്തിലും വരുന്ന പതിനൊന്നാമത്തെ ദിവസമാണ് ഏകാദശി.