ആപ്പ്ജില്ല

കബനി, കെആർഎസ് ഡാമുകൾ തുറന്നു വിട്ടു

ഊട്ടി, ഗൂഡല്ലൂർ പ്രദേശങ്ങളിൽ നിന്ന് മൈസൂരുവിലേക്കുള്ള പ്രധാന പാതയിലും വെള്ളം കയറി.

Samayam Malayalam 12 Aug 2018, 4:55 pm
മൈസൂരു: കെആർഎസ്, കബനി ഡാമുകൾ തുറന്നു വിട്ടതോടെ കപില നദി കരകവിഞ്ഞു. കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയിൽ നഞ്ചൻഗുഡ് വഴിയുള്ള ഗതാഗതം ഇന്നും നിരോധിച്ചു. കപില നദി കരകവിഞ്ഞത് ഗതാഗതത്തെ സാരമായി ബാധിച്ചു. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ഗതാഗതം തടസപ്പെട്ടു. ബെംഗലൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമുള്ള വാഹനങ്ങൾ ആദക്കനഹള്ളി ഇൻഡസ്‌ട്രിയൽ ഏരിയ, താണ്ഡവപുര വഴി തിരിച്ചു വിട്ടു. ഗുണ്ടൽപ്പേട്ട് നിന്നുള്ള വാഹനങ്ങൾ ഹുല്ലഹള്ളി സർക്കിളിൽ നിന്ന് തിരിഞ്ഞ് മൈസൂരുവിൽ എത്തുന്നു.
Samayam Malayalam Kabini dam


ഊട്ടി, ഗൂഡല്ലൂർ പ്രദേശങ്ങളിൽ നിന്ന് മൈസൂരുവിലേക്കുള്ള പ്രധാന പാതയിലും വെള്ളം കയറി. ഗതാഗത നിയന്ത്രണമുള്ളതിനാൽ വാഹനങ്ങൾ വൈകിയാണ് ഓടുന്നത്. കബനി, കെആർഎസ് ഡാമുകളിൽ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറക്കില്ലെന്നാണ് അറിയിപ്പ്. 4700 ഘനഅടി വെള്ളം കെആർഎസിൽ നിന്നും 80000 ഘന അടി വെള്ളം കമ്പനിയിൽ നിന്നും ഒഴുക്കി വിടുന്നുണ്ട്. 1992 ന് ശേഷം ആദ്യമായാണ് കമ്പനിയിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ ജില്ലകളിലും മൂന്നുദിവസമായി കനത്ത മഴ തുടരുകയാണ്. നഞ്ചൻകുഡ് ജില്ലയിലെ 90 വീടുകൾ ഭാഗികമായി തകർന്നു. കബനി ഡാം തുറന്നതോടെ ചാമരാജ്‌നഗർ ജില്ലയിലെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. മൈസൂരുവിലെ വൃന്ദാവൻ ഗാർഡൻസിലേക്കും രംഗനത്തിട്ടു പക്ഷിസങ്കേതത്തിലേക്കും പ്രവേശനം നിഷേധിച്ചു. കനാലുകളിൽ കുളിക്കാനും മീൻ പിടിക്കാനും ഇറങ്ങരുതെന്ന് കർശന നിർദേശമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്