ആപ്പ്ജില്ല

ജാദവ് വിഷയത്തിൽ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു

ജാദവിനു നീതി ഉറപ്പാക്കുന്നതുവരെ പാകിസ്ഥാനുമായുള്ള എല്ലാവിധ ഉഭയകക്ഷി ചര്‍ച്ചകളും നിര്‍ത്തിവെക്കാനാണ് ഇന്ത്യയുടെ തീരുമാനം.

TNN 15 Apr 2017, 7:56 am
ന്യൂഡൽഹി: ഇന്ത്യൻ ചാരൻ എന്നാരോപിച്ച് പാകിസ്ഥാൻ പിടികൂടി വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവിനായി ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ജാദവിനു നീതി ഉറപ്പാക്കുന്നതുവരെ പാകിസ്ഥാനുമായുള്ള എല്ലാവിധ ഉഭയകക്ഷി ചര്‍ച്ചകളും നിര്‍ത്തിവെക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇത്തരത്തില്‍ പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം.
Samayam Malayalam kulbhushan jadhav issue india retaliates calls off security dialogue with pakistan
ജാദവ് വിഷയത്തിൽ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു



ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതിന്‍റെ ഭാഗമായി തിങ്കളാഴ്ച നടക്കാനിരുന്ന തീരസംരക്ഷണ സേനാ പ്രതിനിധികളുടെ കൂടിക്കാഴ്ച ഇന്ത്യ റദ്ദാക്കി. സമുദ്രയുരക്ഷയുമായി ബന്ധപ്പെട്ട് പാക് അധികൃതരുമായി നടത്താനിരുന്ന കൂടിക്കാഴ്ചയാണിത്. ഈ ചര്‍ച്ചയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന പാകിസ്ഥാന്‍ സമുദ്ര സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്ക് ആതിഥ്യം നല്‍കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു.

ജാദവിനെ കാണാൻ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം തുടർച്ചയായ 14–ാം തവണയും പാക്കിസ്ഥാൻ തള്ളി. പാക് വിദേശകാര്യ സെക്രട്ടറി ടെഹ്മിനാ ജാൻജുവയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ സ്ഥാനപതി ഗൗതം ബംബാവാലെയാണ് ആവശ്യം ഉന്നയിച്ചത്. ചാരപ്രവർത്തിക്കു പിടിയിലായ ആളെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാനാവില്ലെന്നാണ് പാകിസ്ഥാന്‍റെ നിലപാട്.

Justice for Jadhav:

India has put on hold all bilateral talks with Pakistan over the death sentence to Kulbhushan Jadhav.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്