ന്യൂഡല്‍ഹി: ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ പാക് ചാര സംഘടനയായ ഐഎസ്ഐ ഇറാനില്‍ നിന്ന്തട്ടിക്കൊണ്ട് പോയതാണെന്നാണ് ബലൂചിസ്താനിലെ സാമൂഹ്യ പ്രവര്‍ത്തകനായ മമ ഖാദിര്‍ ബലോച് .
കുല്‍ഭൂഷണെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ മുല്ല ഉമര്‍ ബലോച് ഇറാനി എന്നയാള്‍ക്ക് പങ്കുണ്ടെന്നും ഐഎസ്ഐയ്ക്കു വേണ്ടി ഇയാളാണ് ഇറാനിലെ ഛബ്രഹാര്‍ തുറമുഖ പരിസരത്തുനിന്ന് കുല്‍ഭൂഷണെ തട്ടിക്കൊണ്ട് പോയതെന്നും ഖാദിര്‍ ബലോച് വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിനോടാണ് ഇദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.
ബലൂചിസ്താനില്‍ വലിയ സ്വാധീനമുള്ള വോയ്സ് ഫോര്‍ മിസ്സിങ് ബലൂച്സ് എന്ന സംഘടനയുടെ നേതാവാണ് ഖാദിര്‍ ബലോച്. ഈ സംഘടനയില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരമാണ് ഐഎസ്ഐ ജാദവിനെ തട്ടിക്കൊണ്ടു പോയതെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയത്.
തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇയാള്‍ക്ക് കോടി കണക്കിന് രൂപ പ്രതിഫലം ഐഎസ്ഐ നല്‍കും. കുല്‍ഭൂഷനെ തട്ടിക്കൊണ്ട് പോയപ്പോഴും ഐഎസ്ഐ ഇയാള്‍ക്ക് കോടിക്കണക്കിന് രൂപ പാരിതോഷികമായി നല്‍കിയിട്ടുണ്ടെന്നും ബലോച് പറയുന്നു.
ഇതുവരെ 45,000ത്തോളം ബലൂച് പ്രക്ഷോഭകരെ ഐഎസ്ഐ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നും, തന്റെ മകനെയും അവര്‍ തട്ടിക്കൊണ്ട് പോയിരുന്നതായും ഖാദിര്‍ ബലൂചി പറയുന്നു. 2009ലായിരുന്നു ഇത്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അവന്റെ മൃതദേഹമാണു ഞങ്ങള്‍ക്കു ലഭിച്ചതെന്നും ബലോച് പറഞ്ഞു.
കുല്‍ഭൂഷണെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ മുല്ല ഉമര്‍ ബലോച് ഇറാനി എന്നയാള്‍ക്ക് പങ്കുണ്ടെന്നും ഐഎസ്ഐയ്ക്കു വേണ്ടി ഇയാളാണ് ഇറാനിലെ ഛബ്രഹാര്‍ തുറമുഖ പരിസരത്തുനിന്ന് കുല്‍ഭൂഷണെ തട്ടിക്കൊണ്ട് പോയതെന്നും ഖാദിര്‍ ബലോച് വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിനോടാണ് ഇദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.
ബലൂചിസ്താനില്‍ വലിയ സ്വാധീനമുള്ള വോയ്സ് ഫോര്‍ മിസ്സിങ് ബലൂച്സ് എന്ന സംഘടനയുടെ നേതാവാണ് ഖാദിര്‍ ബലോച്. ഈ സംഘടനയില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരമാണ് ഐഎസ്ഐ ജാദവിനെ തട്ടിക്കൊണ്ടു പോയതെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയത്.
തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇയാള്‍ക്ക് കോടി കണക്കിന് രൂപ പ്രതിഫലം ഐഎസ്ഐ നല്‍കും. കുല്‍ഭൂഷനെ തട്ടിക്കൊണ്ട് പോയപ്പോഴും ഐഎസ്ഐ ഇയാള്‍ക്ക് കോടിക്കണക്കിന് രൂപ പാരിതോഷികമായി നല്‍കിയിട്ടുണ്ടെന്നും ബലോച് പറയുന്നു.
ഇതുവരെ 45,000ത്തോളം ബലൂച് പ്രക്ഷോഭകരെ ഐഎസ്ഐ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നും, തന്റെ മകനെയും അവര്‍ തട്ടിക്കൊണ്ട് പോയിരുന്നതായും ഖാദിര്‍ ബലൂചി പറയുന്നു. 2009ലായിരുന്നു ഇത്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അവന്റെ മൃതദേഹമാണു ഞങ്ങള്‍ക്കു ലഭിച്ചതെന്നും ബലോച് പറഞ്ഞു.