ആപ്പ്ജില്ല

രാജിവെക്കില്ലെന്ന് കുമാരസ്വാമി, സ്‌പീക്കർ തീരുമാനിക്കണമെന്ന് സുപ്രീം കോടതി

കർണാടക രാഷ്ട്രീയത്തിൽ ഇന്ന് നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും. സുപ്രീം കോടതി നിർദേശ പ്രകാരമാണ് എംഎൽഎമാർ ഉച്ചയോടെ ബെംഗലൂരുവിലേക്ക് മടങ്ങുന്നത്.

Samayam Malayalam 11 Jul 2019, 1:51 pm
ന്യൂഡൽഹി: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ സ്‌പീക്കർ കെ.ആർ രമേശ് കുമാർ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകി. സുപ്രീം കോടതി നിർദേശപ്രകാരം മുംബൈയിലെ ഹോട്ടലിൽ തങ്ങുന്ന ഒമ്പത് എംഎൽഎമാർ ഉച്ചയോടെ ബെംഗലൂരുവിലേക്ക് മടങ്ങും. ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Samayam Malayalam supreme court


സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് എംഎൽഎമാർ മടങ്ങുന്നത്. രണ്ട്സ്വതന്ത്ര എംഎൽഎമാർ മുംബൈയിൽ തന്നെ തുടരും. അതെ സമയം, ഇപ്പോൾ രാജിവെക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് മുഖൈമന്ത്രി കുമാരസ്വാമി പ്രതികരിച്ചു. 2008 ൽ സമാന സാഹചര്യമുണ്ടായപ്പോൾ യെഡ്യൂരപ്പ രാജി വെച്ചിരുന്നില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.


കർണാടക സ്‌പീക്കർ തങ്ങളുടെ രാജിയിന്മേൽ നടപടി സ്വീകരിക്കാതെ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്. രാജി വെക്കാനുള്ള തങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് എംഎൽഎമാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എംഎൽഎമാർക്ക് ആവശ്യമായ സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. ഇന്ന് എംഎൽഎമാർക്ക് സ്‌പീക്കറുമായി ആവശ്യമെങ്കിൽ കൂടിക്കാഴ്ച നടത്താമെന്നും കോടടക്കി നിർദേശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്