ഭോപ്പാൽ: ആഫ്രിക്കയിലെ നമീബയിൽ നിന്നും മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ച ചീറ്റപ്പുലികളിലൊന്നായ 'ആശ' ഗർഭിണിയാണെന്ന വാർത്തകൾ ആഴ്ചകൾക്ക് മുൻപ് പുറത്തുവന്നിരുന്നു. സെപ്റ്റംബർ അവസാനത്തോടെയാണ് ആശ ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ആശയുടെ ഗർഭമലസിയതായി കണ്ടെത്തി. നവംബർ ആദ്യ വാരമായിട്ടും പ്രസവം നടക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ഗർഭം അലസിയതായി കണ്ടെത്തിയത്. മാനസിക സമ്മർദം മൂലമാണ് ഗർഭം അലസിയതെന്നാണ് ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സെപ്തംബർ 17ന് കുനോ നാഷണൽ പാർക്കിലേക്ക് വിമാനമാർഗം എത്തിച്ച എട്ട് നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നാണ് ആശ. പ്രാഥമിക വൈദ്യപരിശോധനയിൽ ആശ ഗർഭിണിയാണെന്ന ലക്ഷണങ്ങൾ കാണിച്ചിരുന്നു. കുനോയിലേക്ക് കൊണ്ടുവന്നതിന് ശേഷവും ഇക്കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു. ആശയെ എത്തിച്ചിട്ട് 100 ദിവസങ്ങൾ പിന്നിട്ടിരുന്നു. ചീറ്റകളുടെ ഗർഭകാലം 93 ദിവസമാണ്.
ആഫ്രിക്കയിലെ നമീബയിൽ നിന്നും പിടികൂടുമ്പോൾ ആശ ഗർഭിണിയായിരുന്നുവെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് (സിസിഎഫ്) ഡോ. ലോറി മാർക്കർ പറഞ്ഞു. സമ്മർദ്ദം മൂലമാണ് ചീറ്റയുടെ ഗർഭം അലസിയത്. ഗർഭാവസ്ഥയുടെ തുടക്കത്തിൽ ചീറ്റപ്പുലികളിൽ ഇത്തരം അവസ്ഥ സാധാരണമാണ്. നമീബയിൽ നിന്നും എത്തിച്ച ചീറ്റകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തുടർന്നുള്ള നടപടികൾ ആരംഭിച്ചു. അവയുടെ സമ്മർദ്ദങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അവർ വ്യക്തമാക്കി.
എത്തിച്ച ചീറ്റപ്പുലികളിൽ രണ്ടെണ്ണത്തിനെ ക്വാറൻ്റൈൻ നടപടികൾക്ക് ശേഷം വിശാലമായ സ്ഥലത്തേക്ക് തുറന്നുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ തുറന്നുവിട്ട വിവരം അറിയിച്ചത്. ചീറ്റകൾ ആരോഗ്യത്തോടെ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
Read Latest National News and Malayalam News
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ആശയുടെ ഗർഭമലസിയതായി കണ്ടെത്തി. നവംബർ ആദ്യ വാരമായിട്ടും പ്രസവം നടക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ഗർഭം അലസിയതായി കണ്ടെത്തിയത്. മാനസിക സമ്മർദം മൂലമാണ് ഗർഭം അലസിയതെന്നാണ് ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സെപ്തംബർ 17ന് കുനോ നാഷണൽ പാർക്കിലേക്ക് വിമാനമാർഗം എത്തിച്ച എട്ട് നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നാണ് ആശ. പ്രാഥമിക വൈദ്യപരിശോധനയിൽ ആശ ഗർഭിണിയാണെന്ന ലക്ഷണങ്ങൾ കാണിച്ചിരുന്നു. കുനോയിലേക്ക് കൊണ്ടുവന്നതിന് ശേഷവും ഇക്കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു. ആശയെ എത്തിച്ചിട്ട് 100 ദിവസങ്ങൾ പിന്നിട്ടിരുന്നു. ചീറ്റകളുടെ ഗർഭകാലം 93 ദിവസമാണ്.
ആഫ്രിക്കയിലെ നമീബയിൽ നിന്നും പിടികൂടുമ്പോൾ ആശ ഗർഭിണിയായിരുന്നുവെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് (സിസിഎഫ്) ഡോ. ലോറി മാർക്കർ പറഞ്ഞു. സമ്മർദ്ദം മൂലമാണ് ചീറ്റയുടെ ഗർഭം അലസിയത്. ഗർഭാവസ്ഥയുടെ തുടക്കത്തിൽ ചീറ്റപ്പുലികളിൽ ഇത്തരം അവസ്ഥ സാധാരണമാണ്. നമീബയിൽ നിന്നും എത്തിച്ച ചീറ്റകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തുടർന്നുള്ള നടപടികൾ ആരംഭിച്ചു. അവയുടെ സമ്മർദ്ദങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അവർ വ്യക്തമാക്കി.
എത്തിച്ച ചീറ്റപ്പുലികളിൽ രണ്ടെണ്ണത്തിനെ ക്വാറൻ്റൈൻ നടപടികൾക്ക് ശേഷം വിശാലമായ സ്ഥലത്തേക്ക് തുറന്നുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ തുറന്നുവിട്ട വിവരം അറിയിച്ചത്. ചീറ്റകൾ ആരോഗ്യത്തോടെ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
Read Latest National News and Malayalam News