കീവ്: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പ വീട്ടുകാരുമായി അവസാനം നടത്തിയ വീഡിയോ കോൾ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സുരക്ഷിതമായിരിക്കണമെന്നും താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ഇന്ത്യൻ പതാക കെട്ടണമെന്നും വീട്ടുകാർ നവീനോട് പറയുന്നുണ്ട്.
ധൈര്യമായിരിക്കണമെന്നും വിവരങ്ങൾ അറിയിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. കാര്‍ക്കീവ് നാഷ്ണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥിയാണ് കർണാടകയിലെ ഹവോരി ജില്ലയിലെ ചാലഗോരി സ്വദേശിയായ നവീൻ. മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലം അറിയിച്ചു.
ഒരു യുക്രൈൻ വനിത ഫോൺ എടുത്തപ്പോഴാണ് നവീൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞതെന്ന് കാര്‍ക്കീവിലെ സ്റ്റുഡന്റ് കോഡിനേറ്ററായ പൂജ പ്രഹരാജിനെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നവീന്റെ ശരീരം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഫോൺ എടുത്ത സ്ത്രീ പറഞ്ഞു. ഭക്ഷണത്തിനായി നവീൻ രണ്ട് മണിക്കൂറോളം ക്യൂവിൽ നിന്നതായി പൂജ പറഞ്ഞു.
എന്നാൽ നവീന്റെ മരണത്തെക്കുറിച്ച് സുഹൃത്ത് ശ്രീധരൻ ഗോപാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ. നവീനെ രാവിലെ 8.30 ഓടെയാണ് അവസാനമായി കണ്ടത്. യുക്രൈൻ സമയം രാവിലെ 10.30 ഓടെയാണ് നവീൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. പലചരക്ക് കടയ്ക്കു മുന്നിൽ ക്യൂ നിൽക്കുകയായിരുന്നു നവീൻ. റഷ്യൻ സൈന്യം ജനങ്ങൾക്കു നേരെ വെടിവെക്കുകയായിരുന്നുവെന്ന് ശ്രീധരൻ പറഞ്ഞു. നവീന്റെ മൃതദേഹത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും ആശുപത്രി സന്ദര്‍ശിക്കാൻ സാധിച്ചിട്ടില്ലെന്നും ശ്രീധരൻ വ്യക്തമാക്കി.
ധൈര്യമായിരിക്കണമെന്നും വിവരങ്ങൾ അറിയിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. കാര്‍ക്കീവ് നാഷ്ണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥിയാണ് കർണാടകയിലെ ഹവോരി ജില്ലയിലെ ചാലഗോരി സ്വദേശിയായ നവീൻ. മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലം അറിയിച്ചു.
ഒരു യുക്രൈൻ വനിത ഫോൺ എടുത്തപ്പോഴാണ് നവീൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞതെന്ന് കാര്‍ക്കീവിലെ സ്റ്റുഡന്റ് കോഡിനേറ്ററായ പൂജ പ്രഹരാജിനെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നവീന്റെ ശരീരം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഫോൺ എടുത്ത സ്ത്രീ പറഞ്ഞു. ഭക്ഷണത്തിനായി നവീൻ രണ്ട് മണിക്കൂറോളം ക്യൂവിൽ നിന്നതായി പൂജ പറഞ്ഞു.
എന്നാൽ നവീന്റെ മരണത്തെക്കുറിച്ച് സുഹൃത്ത് ശ്രീധരൻ ഗോപാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ. നവീനെ രാവിലെ 8.30 ഓടെയാണ് അവസാനമായി കണ്ടത്. യുക്രൈൻ സമയം രാവിലെ 10.30 ഓടെയാണ് നവീൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. പലചരക്ക് കടയ്ക്കു മുന്നിൽ ക്യൂ നിൽക്കുകയായിരുന്നു നവീൻ. റഷ്യൻ സൈന്യം ജനങ്ങൾക്കു നേരെ വെടിവെക്കുകയായിരുന്നുവെന്ന് ശ്രീധരൻ പറഞ്ഞു. നവീന്റെ മൃതദേഹത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും ആശുപത്രി സന്ദര്‍ശിക്കാൻ സാധിച്ചിട്ടില്ലെന്നും ശ്രീധരൻ വ്യക്തമാക്കി.