ആപ്പ്ജില്ല

'അമ്മയ്ക്കുള്ള കത്തുകൾ': നരേന്ദ്ര മോദി 1986ല്‍ എഴുതിയ കത്തുകള്‍ പ്രസിദ്ധീകരിക്കുന്നു

'ജഗത് ജനനി'യായ മാതാവിനെ അഭിസംബോധന ചെയ്ത് 1986 ൽ മോദി എഴുതിയ കത്തുകളാണ് ലെറ്റേഴ്സ് ടു മദർ എന്ന പേരിൽ പുസ്തകമായി പുറത്തിറക്കുന്നത്. ഹാർപ്പർകോളിൻസാണ് പ്രസാധകർ

Samayam Malayalam 16 Sept 2020, 1:22 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അമ്മയ്ക്കുള്ള കത്തുകൾ' (ലെറ്റേഴ്സ് ടു മദർ) എന്ന പുസ്തകം നാളെ പ്രസിദ്ധീകരിക്കും. മോദിയുടെ എഴുപതാം ജന്മദിനത്തിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. 'ജഗത് ജനനി'യായ മാതാവിനെ അഭിസംബോധന ചെയ്ത് മോദി എഴുതിയ കത്തുകളാണ് ലെറ്റേഴ്സ് ടു മദർ എന്ന പേരിൽ പുസ്തകമായി പുറത്തിറക്കുന്നത്.
Samayam Malayalam Narendra Modi
നരേന്ദ്ര മോദി


നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് മൂന്നാഴ്ച നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ബിജെപി തയ്യാറെടുക്കുന്നത്. കുറിപ്പുകളുടെ സമാഹാരം നേരത്തെ 'സാക്ഷിഭാവ്' എന്ന പേരിൽ ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ കത്തുകൾ ചലച്ചിത്ര നിരൂപക ഭാവന സോമയ്യാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഹാർപ്പർകോളിൻസാണ് പ്രസാധകർ.

Also Read : മോദിക്ക് 70-ാം പിറന്നാൾ; ബിജെപി നാളെ ‘സേവാ സപ്ത ദിന'മായി ആചരിക്കും

'നരേന്ദ്ര മോദി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമല്ലാത്ത 1986 ൽ എഴുതിയ കത്തുകളുടെ ആശയം എന്നെ ആകർഷിച്ചിട്ടുണ്ട്. മാതാവിന് എഴുതിയതാണ് ഈ കത്തുകൾ' ഭാവന സോമയ്യ പറഞ്ഞു. പുസ്തകത്തിന്‍റെ ആമുഖം രസകരമായിരുന്നെന്നും വികാരങ്ങളുടെ സുതാര്യതയൊന്നും മറച്ച് വെക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം പറയുന്നു.

Also Read : 100-200 മുന്നറിയിപ്പ് വെടികൾ; സെപ്തംബർ ആദ്യവാരം ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിച്ചത്

പുസ്തകത്തിന്‍റെ ആമുഖത്തിൽ പ്രസിദ്ധീകരിക്കാൻ ഉദേശിച്ച് എഴുതിയതല്ല ഇതെന്നാണ് മോദി പറഞ്ഞത്. 'ഒരിക്കലും പ്രസിദ്ധീകരിക്കരുത് എന്നതായിരുന്നു ഉദ്ദേശ്യം, തമാശകൾ എനിക്കുള്ളതാണ്. ഞാൻ ഒരു എഴുത്തുകാരനല്ല, നമ്മളിൽ ഭൂരിഭാഗവും അങ്ങനെയല്ല. എഴുതാനുള്ള ത്വര അതിശക്തമാകുമ്പോൾ പേന എടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. എഴുതുകയല്ല, മറിച്ച് ഹൃദയത്തിനും തലയ്ക്കും ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആത്മപരിശോധന നടത്തുകയും അനാവരണം ചെയ്യുകയും ചെയ്യുകയാണ്' പ്രധാനമന്ത്രി എഴുതുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്