ആപ്പ്ജില്ല

ലൗ ജിഹാദ്; കുറ്റക്കാർക്ക് വധശിക്ഷയോ ജീവപര്യന്തമോ നൽകണം; പ്രഗ്യാ സിങ് ഠാക്കൂർ

"വീടിന് വാതിൽ പോലുമില്ലാത്ത യുവാക്കളുടെ കയ്യിൽ നിറയെ പണമാണ്. പെൺകുട്ടികളെ ആകർഷിക്കാൻ അവർക്ക് പണം നൽകുകയാണ്."

Samayam Malayalam 28 Nov 2020, 9:21 pm
ഭോപ്പാൽ: ലൗ ജിഹാദ് വിഷയത്തിൽ കടുത്ത പ്രതികരണവുമായി ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ. ഇത്തരം കേസുകളിൽ വധശിക്ഷയോ ജീവപര്യന്തമോ നൽകണമെന്ന് അവർ പറഞ്ഞു. സംഘടിത സഹായം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയാണിതെന്നും ഭോപ്പാൽ എംപികൂടിയായ പ്രഗ്യാ സിങ് ആരോപിച്ചു.
Samayam Malayalam Pragya
പ്രഗ്യാ സിങ് ഠാക്കൂർ |TOI


വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിക്കൊണ്ടുള്ള യുപി സർക്കാരിന്റെ ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയ പശ്ചാത്തലത്തിലാണ് പ്രഗ്യാ സിങിന്റെ പ്രതികരണം. 'ഉത്തർപ്രദേശ് മതപരിവർത്തന ഓർഡിനൻസ് (2020)' നാണ് ഗവർണർ അംഗീകാരം നൽകിയത്.

Also Read: ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം രൂക്ഷം; കർഷക പ്രതിഷേധത്തിൽ പുകഞ്ഞ് തലസ്ഥാനം

വിവാഹത്തിനായി മതപരിവർത്തനം ചെയ്താൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് യുപി സർക്കാർ നിയമം കൊണ്ടുവന്നിരിക്കുന്നത്. "സംഘടിത ധനസഹായ ശൃംഘലയുടെ ധനസഹായത്തോടെ കൃത്യമായി ആസൂത്രണം ചെയ്യുന്ന പദ്ധതിയാണിത്." പ്രഗ്യ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: 'ഞങ്ങളല്ല, പഞ്ചാബാണ് പിന്നിൽ': സമരം ചെയ്യുന്ന കർഷകരെ തള്ളിപ്പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി

പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴിക്കാൻ യുവാക്കൾക്ക് പണം നൽകുകയാണ്. "ചില വീടുകൾക്ക് വാതിലുകൾ പോലുമില്ല. വാതിലിന് പകരം കർട്ടനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ വീട്ടിലെ യുവാക്കളുടെ കയ്യിൽ നിറയെ പണമുണ്ട്. വിലകൂടിയ ബൈക്കുകൾ വാങ്ങി പെൺകുട്ടികളെ ആകർഷിക്കാൻ അവർക്ക് പണം നൽകുന്നുണ്ട്." പ്രഗ്യാ സിങ് ആരോപിച്ചു.

ചില ഖാസികളും മൗലവിമാരും നിയമവിരുദ്ധ മാ‍ര്‍ഗ്ഗത്തിലൂടെ ഇത്തരം ചതിയന്മാരുമായി അന്യമതസ്ഥരായ പെൺകുട്ടികളുമായി വിവാഹം നടത്തിക്കൊടുക്കുന്നുണ്ട്. ഇത്തരമൊരു തെറ്റിന് ജീവപര്യന്തം തടവോ വധശിക്ഷയോ നൽകണമെന്നും പ്രഗ്യാസിങ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്