ഗാന്ധിനഗർ: പശുവിനെ കൊന്നാൽ ജീവപര്യന്തം തടവ് ഉറപ്പാക്കുന്ന ഗുജറാത്ത് നിയമസഭയുടെ ബില്ലിന് ഗവർണര്‍ അംഗീകാരം നല്‍കി. ഗവർണർ ഒ.പി കോഹ്ലിയാണ് ബില്ലിന് അനുമതി നൽകിയത്. ഗവർണർ ഒപ്പിട്ടതോടെ പുതിയ നിയമം ഉടന്‍ തന്നെയുണ്ടാകുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിൻ ജഡേജ വ്യക്തമാക്കി. മാർച്ച് 31നാണ് ഗുജറാത്ത് നിയമസഭ ബിൽ പാസാക്കിയത്.
പ്രതിപക്ഷത്തിെൻറ അഭാവത്തിലാണ് ഗുജറാത്ത് മൃഗസംരക്ഷണ ബിൽ ഭേദഗതിയോടെ അന്ന് പാസാക്കിയത്.
നേരേത്ത പശുവിനെ കൊല്ലുന്നവർക്ക് മൂന്നു മുതൽ ഏഴുവർഷം വരെ തടവാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് അത് ജീവപര്യന്തം വരെയാക്കി ഉയർത്തിയത്. ഇതിന് പുറമെ 50,000 രൂപയായിരുന്ന പിഴ അഞ്ചു ലക്ഷമാക്കി. ഇത് ജാമ്യമില്ലാ കുറ്റമാക്കാനും ബില്ലിൽ നിർദേശമുണ്ട്.
Life term sentence for cow slaughter: Governor signs the bill
പ്രതിപക്ഷത്തിെൻറ അഭാവത്തിലാണ് ഗുജറാത്ത് മൃഗസംരക്ഷണ ബിൽ ഭേദഗതിയോടെ അന്ന് പാസാക്കിയത്.
നേരേത്ത പശുവിനെ കൊല്ലുന്നവർക്ക് മൂന്നു മുതൽ ഏഴുവർഷം വരെ തടവാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് അത് ജീവപര്യന്തം വരെയാക്കി ഉയർത്തിയത്. ഇതിന് പുറമെ 50,000 രൂപയായിരുന്ന പിഴ അഞ്ചു ലക്ഷമാക്കി. ഇത് ജാമ്യമില്ലാ കുറ്റമാക്കാനും ബില്ലിൽ നിർദേശമുണ്ട്.
Life term sentence for cow slaughter: Governor signs the bill