ബെംഗലൂരു: കര്‍ണാടകയിലെ ലിംഗായത്ത് പരമാചാര്യനും ശ്രീ സിദ്ധഗംഗാ മഠാധിപതിയുമായ ഡോ ശിവകുമാരസ്വാമി (111) സമാധിയായി. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയയാി വെന്റിലേറ്ററിന്റെ സഹായത്തോടെയായണ് ജീവൻ നിലനിര്‍ത്തിയത് .
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ലിംഗായത്ത് പരമാചാര്യന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് ബി എസ് യെദിയൂരപ്പയും ഒരുമിച്ചാണ് അനുശോചനം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ തുടങ്ങിയ ദേശീയ നേതാക്കളും അനുശോചനം അറിയിച്ചിട്ടുണ്ട്.
തുമുകൂരുവിലെ സിദ്ധഗംഗ മഠത്തിൽ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യം ഇദ്ദേഹത്തെ പത്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. അതോടൊപ്പം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ എന്നിവര്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരത രത്നയ്ക്കും നാമനിര്‍ദ്ദേശം ചെയ്തിരുന്നു.