ആപ്പ്ജില്ല

"ഞാൻ ഹനുമാൻ, മോദി ഹൃദയത്തിൽ"; ബിഹാർ നേതാവ് ചിരാഗ് പാസ്വാൻ

പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താതെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അവഹേളിച്ചതായും പാസ്വാൻ ആരോപിച്ചു

Samayam Malayalam 16 Oct 2020, 7:35 pm
പാറ്റന: താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്ധനായ അനുയായിയാണെന്ന് തുറന്ന് പറഞ്ഞ് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചീരാഗ് പാസ്വാൻ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമർശനത്തിനിടെയാണ് പ്രധാനമന്ത്രിയെ വാഴ്തി ചിരാഗ് രംഗത്തുവന്നത്.
Samayam Malayalam Chirag-paswan
ചിരാഗ് പാസ്വാൻ (ഫയൽ ചിത്രം)


Also Read : Fact Check: ഒഴുകി നടക്കുന്ന ട്രാഫിക് സിഗ്നൽ ഹൈദരാബാദിലേയോ ? വീഡിയോയുടെ സത്യമെന്ത്

എല്‍ജെപിക്കെതിരെ സംസാരിക്കുന്നതിന് ബിജെപിക്കും പ്രധാനമന്ത്രിക്കും അടക്കം നിതീഷ് കുമാറിന്റെ സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നേതാക്കളുടെ അഭിപ്രായത്തിൽ തനിക്ക് വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലൂടെ ബിജെപിയുമായി ചേര്‍ന്ന് ഒരു സർക്കാർ സ്ഥാപിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ചിരാഗ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രചാരണത്തിൽ ഉപയോഗിക്കുന്നതിനെതിരെ ബിജെപി മുന്നറിയിപ്പ് നൽകിയതിൽ ലോക് ജനശക്തി പാർട്ടി നേതാവ് പ്രധാനമന്ത്രിയെ രാമനോടും സ്വയം "ഹനുമാൻ" എന്നും സ്വയം വിശേഷിപ്പിച്ചത്.

"പ്രചരണത്തിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉപയോഗിക്കേണ്ട ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിലാണ് ജീവിക്കുന്നത്. ഞാൻ അദ്ദേഹത്തിന്റെ ഹനുമാന്‍ ആണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഞാൻ എന്റെ ഹൃദയം തുറന്ന് കാണിക്കാം", ലോക് ജനശക്തി പാര്‍ട്ടിയുടെ യുവനേതാവ് വ്യക്തമാക്കി.

നിതീഷ് കുമാറിനാണ് പ്രധാനമന്ത്രിയുടെ ചിത്രം ആവശ്യമായി വരുന്നത്. അദ്ദേഹം ഇപ്പോള്‍ അരക്ഷിതാവസ്ഥയിലാണുള്ളത്. പാസ്വാൻ പറഞ്ഞു.

എൽജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തിൽ ഒരു അനുശോചനം പോലും രേഖപ്പെടുത്താതെ നിതീഷ് കുമാര്‍ അവഹേളിച്ചതായും പാസ്വാൻ ആരോപിച്ചു.

പാസ്വാന്റെ മൃതദേഹം ഡൽഹിയിൽ നിന്നും പറ്റ്നയിലേക്ക് കൊണ്ടുവന്നപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി വിമാനത്താവളത്തിലുണ്ടായിരുന്നുവെങ്കിലും തന്നെ പരിഗണിച്ചില്ലെന്ന പരാതിയും ചിരാഗ് ഉന്നയിച്ചു.

Also Read : മംഗളൂരു വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നു, ഈ മാസം അവസാനത്തോടെ അദാനി ഗ്രൂപ്പിന് കൈമാറും

"ഞാൻ അദ്ദേഹത്തിന്റെ പാദങ്ങളിൽ സ്പർശിച്ചു, അദ്ദേഹം എന്നെ അവഗണിച്ചു. എല്ലാവരും അത് കണ്ടതാണ്," അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു ചിരാഗിന്റെ പിതാവു കൂടിയായ രാം വിലാസ് പാസ്വാന്റെ മരണം സംഭവിച്ചത്.

ബിഹാറിൽ എന്‍ഡിഎ മുന്നണി വിട്ട എല്‍ജെപിയുമായി ബിജെപിക്ക് രഹസ്യ ധാരണയുണ്ടെന്ന അഭ്യാഹങ്ങള്‍ തള്ളി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇന്ന് രംഗത്തുവന്നിരുന്നു. ബിജെപിയുടെ നേതാക്കളുടെ പേരുകള്‍ വിവാദത്തിലേക്ക് വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്