ആപ്പ്ജില്ല

ഉള്ളി വില കൂപ്പുകുത്തുന്നു; കിലോയ്ക്ക് നാല് മുതല്‍ ഏഴ് രൂപവരെ

തങ്ങളുടെ നിലവിലുള്ള വരുമാനം വിപണിയിലേക്ക് ഉള്ളി എത്തിക്കുന്നതിനുള്ള ഇന്ധനവിലയ്ക്ക് പോലും തികയുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മാസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 150 രൂപയുടെ മുകളിൽ എത്തിയിരുന്നു

Samayam Malayalam 27 May 2020, 4:24 pm
ജെയ്പൂര്‍։ കൊവിഡ് 19 തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ തകര്‍ന്നടിഞ്ഞ് പച്ചക്കറി വിപണി. പ്രധാനമായും ഉള്ളി വിലയെയാണ് ഇത് ബാധിച്ചിരിക്കുന്നത്.
Samayam Malayalam ഉള്ളി വില തകർച്ചയിൽ
ഉള്ളി വില തകർച്ചയിൽ


Also Read : ഇന്ത്യൻ അതിർത്തിയിലെ സ്ഥിതി നിയന്ത്രണ വിധേയം; ചൈന

ലോക്ക് ഡൗണിന് മുന്‍പ് 20 മുതല്‍ 24 വരെ രൂപ വിലയുണ്ടായിരുന്ന ഉള്ളിയുടെ വില നിലവില്‍ നാല് മുതല്‍ ഏഴ് രുപവരെയായാണ് ഇടിഞ്ഞിരിക്കുന്നത് എന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.

നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ പട്ടിണി കിടന്ന മരിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉള്ളിി കൃഷിയില്‍ വലിയ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായിരിക്കുന്നത്. തങ്ങള്‍ നേരത്തെ വിറ്റിരുന്ന തുകയുടെ പകുതിയിൽ താഴെ വിലയ്ക്കാണ് നിലവില്‍ ഉള്ളി വില്‍ക്കുന്നത്.

അതേസമയം, തങ്ങളുടെ വരുമാനം വിപണിയിലേക്ക് ഉള്ളി എത്തിക്കുന്നതിനുള്ള ഇന്ധനവിലയ്ക്ക് പോലും തികയുന്നില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. ഒരു കര്‍ഷക രാജ്യമായ ഇന്ത്യ കര്‍ഷകരുടേയും ഉപഭോക്താവിന്റെയും ആവശ്യകതയും വിതരണവും അസന്തുലിതമായി മാറിയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു.

ഉള്ളിക്ക് പുറമെ മറ്റ് പച്ചക്കറികളുടെ കാര്യത്തിലും കാര്യമായ വിലക്കുറവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൊത്ത വിപണിയായ ആസാദ്പുർ മണ്ഡിയിൽ തക്കാളി വില കിലോയ്ക്ക് ഒരു രൂപയിൽ താഴെയായി. മാർക്കറ്റില്‍ പച്ചക്കറി വ്യാപാരികളുടെയും ആവശ്യക്കാരുടെയും എണ്ണം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് മ‌ണ്ഡിയിലെ വ്യാപാരികളും ഏജന്റുമാരും പറയുന്നു.

Also Read : Fact Check: പാകിസ്ഥാനിൽ വിമാന ദുരന്തത്തിന് തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യം പുറത്ത്։ എന്നാല്‍ സത്യം ഇങ്ങനെ

നേരത്തെ രാജ്യത്ത് ഉള്ളി വില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലേയ്ക്ക് ഉയർന്നിരുന്നു. അന്ന് രാജ്യം ഏറ്റവും വലിയ ഉള്ളി പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്