ആപ്പ്ജില്ല

രഥയാത്ര തടയുന്നവരുടെ തല ചതഞ്ഞരയും: ലോക്കറ്റ് ചാറ്റർജി

ലോക്കറ്റ് ചാറ്റർജിയുടെ പരാമർശം വലിയ വിവാദമായിരിക്കുകയാണ്

Samayam Malayalam 11 Nov 2018, 3:27 pm
കൊൽക്കത്ത: ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് തടസം നിൽക്കുന്നവരുടെ തല രഥത്തിനടിയിൽ ചതഞ്ഞരയുമെന്നും ലോക്കറ്റ് ചാറ്റർജി. മുൻ ചലച്ചിത്ര നടിയും ബംഗാളിലെ ബിജെപി വനിതാ വിഭാഗം അധ്യക്ഷയുമാണ് ലോക്കറ്റ് ചാറ്റർജി. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ നടന്ന ബിജെപിയുടെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ലോക്കറ്റ്.
Samayam Malayalam locket chatterjee


പശ്ചിമ ബംഗാളിൽ അടുത്ത മാസം ബിജെപി രഥയാത്ര നടത്താനിരിക്കുകയാണ്. ഡിസംബർ 5 മുതൽ 7 വരെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രഥയാത്ര ദേശീയാധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും. എന്നാൽ ബിജെപിയുടെ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും എതിരെ പ്രതിപക്ഷം രംഗത്ത് വന്നു. സംസ്ഥാനത്ത് വർഗീയ അജണ്ട നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർത്ഥാ ചാറ്റർജി ആരോപിച്ചു.

രഥയാത്രയുടെ സമാപനം നരേന്ദ്ര മോദി ചെയ്യുമെന്നാണ് സൂചന. ബംഗാളിൽ പൗരത്വ റജിസ്റ്റർ വേണമെന്ന ലോക്കറ്റ് ചാറ്റർജിയുടെ പ്രസ്താവന വിവാദമായിരുന്നു. അസമിലെ പോലെ ബംഗാളിലും കുടിയേറ്റക്കാർ വർധിച്ചുവരുന്നുവെന്നാണ് ബിജെപിയുടെ പക്ഷം. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ അനധികൃതമായാണ് സംസ്ഥാനത്തേക്ക് കടന്നു പ്രവർത്തനങ്ങളിൽ അവർ ഏർപ്പെടുന്നുവെന്നും നേരത്തെ ബിജെപി ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്