ശ്രീനഗർ: വടക്കൻ കാശ്മീരിലെ റാഫിയബാദിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയത് 78 പേർ. ഇക്കുറി ബിജെപിയുടെ റാലിയിൽ അണികളേക്കാൾ ഏറെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാശ്മീരിൽ ഏറ്റവും അധികം വോട്ട് നേടിയ പാർട്ടിയാണ് ബിജെപി. മുഹമ്മദ് മഖ്ബൂലാണ് ഇവിടുത്തെ ബിജെപി സ്ഥാനാർത്ഥി. യോഗം നടക്കുന്ന സ്ഥലത്തുനിന്നും വെറും മൂന്നുകിലോമീറ്ററാണ് സ്ഥാനാർത്ഥിയുടെ വീട്ടിലേക്കുള്ള ദൂരം. എന്നിട്ടും റാലിക്ക് എന്തുകൊണ്ട് ആളുകളെത്തിയില്ലെന്ന ആശങ്കയിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനുപകരം അടൽ ബിഹാരി വാജ്പേയിയുടെ പേരിലാണ് ബിജെപി നേതാക്കൾ വോട്ടുചോദിച്ചത് എന്നതും ശ്രദ്ധേയമായി. എന്നാൽ ആരാണ് വാജ്പേയി എന്നായിരുന്നു റാലിക്കെത്തിയവരുടെ ചോദ്യം.
സുരക്ഷാ പ്രശ്നങ്ങൾമൂലം ഇത്രയുംപേർ മാത്രമേ ക്യാമറയ്ക്കു മുന്നിൽ അണിനിരന്നുള്ളൂ എന്നാണ് ബിജെപിയുടെ വാദം. കാശ്മീർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിർമ്മൽ സിങ്ങാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. നാഷ്ണൽ കോൺഫ്രൻസിന്റെ ആയിരം പേർക്ക് സമമാണ് ഇവിടെയിരിക്കുന്നവർ എന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങൾമൂലം ഇത്രയുംപേർ മാത്രമേ ക്യാമറയ്ക്കു മുന്നിൽ അണിനിരന്നുള്ളൂ എന്നാണ് ബിജെപിയുടെ വാദം. കാശ്മീർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിർമ്മൽ സിങ്ങാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. നാഷ്ണൽ കോൺഫ്രൻസിന്റെ ആയിരം പേർക്ക് സമമാണ് ഇവിടെയിരിക്കുന്നവർ എന്നും അദ്ദേഹം പറഞ്ഞു.