ചെന്നൈ: വാശിയേറിയ പ്രചാരണത്തിനൊടുവിൽ തമിഴ്നാട് ജനത ഇന്ന് പോളിങ് ബൂത്തിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ 39 സീറ്റുകളിലായി 950 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഡിഎംകെ നേതാവ് കനിമൊഴി കരുണാനിധി - തൂത്തുക്കുടി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ - കോയമ്പത്തൂർ, കോൺഗ്രസ് നേതാവ് കാർത്തി പി ചിദംബരം - ശിവഗംഗ തുടങ്ങിയ നേതാക്കളുടെ മത്സരം ദേശീയ ശ്രദ്ധനേടുന്നതാണ്. 68,000 പോളിങ് സ്റ്റേഷനുകളാണ് തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതോടെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്. കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റിൽ 38 ഇടത്തും ഡിഎംകെ മുന്നണിയായിരുന്നു വിജയിച്ചത്. ഇത്തവണ 39 സീറ്റുകളും പിടിച്ചെടുക്കുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിനും സംഘവും പറയുന്നത്. ശക്തമായ പ്രകടനം കാഴ്ചവെക്കാൻ എഐഎഡിഎംകെ ഇത്തവണയും ഇവിടെയുണ്ട്. അതേസമയം ഇത്തവണ സംസ്ഥാനത്ത് പത്തിൽ അധികം സീറ്റുകളിൽ വിജയിക്കുമെന്നാണ് എൻഡിഎയുടെ അവകാശവാദം.
തമിഴ്നാട്ടിലെ സീറ്റുകൾ ലക്ഷ്യമിട്ട് വിപുലമായ പ്രവർത്തനങ്ങളായിരുന്നു ബിജെപി നേതൃത്വം കഴിഞ്ഞ ഒരുവർഷമായി നടത്തിയത്. നാല് മാസത്തിനിടെ എട്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തിയത്. ബിജെപി തമിഴ്നാട്ടിൽ എത്രത്തോളം ശ്രദ്ധനൽകുന്നു എന്നതിന്‍റെ തെളിവാണ് ഇത്. നിരവധി റോഡ് ഷോകളിലും തെരഞ്ഞെടുപ്പ് റാലികളിലും മോദി പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂരിലാണ് പാർട്ടിയുടെ പ്രതീക്ഷകൾ.
സംസ്ഥാന ഭരണകക്ഷിയായ ഡിഎംകെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് വോട്ടെടുപ്പിനെ നേരിടുന്നത്. ചില മണ്ഡലങ്ങളിൽ എൻഡിഎയും എഐഎഡിഎംകെയും ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും ജനങ്ങൾ കൂടെ നിൽക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടി. പരസ്യപ്രചാരണം അവസാനിക്കുന്ന ദിനംവരെ നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമായിരുന്നു മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉന്നയിച്ചത്. മോദിയുടെ പടം റിലീസാകില്ല, ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
ബിജെപി സഖ്യം അവസാനിപ്പിച്ച എഐഎഡിഎംകെ കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റുകൾ തിരികെപിടിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമിയാണ് പാർട്ടിയുടെ പ്രചാരണം നയിച്ചത്. ഡിഎംകെയും ബിജെപിയെയും കടന്നാക്രമിക്കുന്ന ശൈലിയാണ് പളനിസ്വാമി സ്വീകരിച്ചത്.
തമിഴ്നാട്ടിലെ സീറ്റുകൾ ലക്ഷ്യമിട്ട് വിപുലമായ പ്രവർത്തനങ്ങളായിരുന്നു ബിജെപി നേതൃത്വം കഴിഞ്ഞ ഒരുവർഷമായി നടത്തിയത്. നാല് മാസത്തിനിടെ എട്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തിയത്. ബിജെപി തമിഴ്നാട്ടിൽ എത്രത്തോളം ശ്രദ്ധനൽകുന്നു എന്നതിന്‍റെ തെളിവാണ് ഇത്. നിരവധി റോഡ് ഷോകളിലും തെരഞ്ഞെടുപ്പ് റാലികളിലും മോദി പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂരിലാണ് പാർട്ടിയുടെ പ്രതീക്ഷകൾ.
സംസ്ഥാന ഭരണകക്ഷിയായ ഡിഎംകെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് വോട്ടെടുപ്പിനെ നേരിടുന്നത്. ചില മണ്ഡലങ്ങളിൽ എൻഡിഎയും എഐഎഡിഎംകെയും ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും ജനങ്ങൾ കൂടെ നിൽക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടി. പരസ്യപ്രചാരണം അവസാനിക്കുന്ന ദിനംവരെ നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമായിരുന്നു മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉന്നയിച്ചത്. മോദിയുടെ പടം റിലീസാകില്ല, ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
ബിജെപി സഖ്യം അവസാനിപ്പിച്ച എഐഎഡിഎംകെ കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റുകൾ തിരികെപിടിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമിയാണ് പാർട്ടിയുടെ പ്രചാരണം നയിച്ചത്. ഡിഎംകെയും ബിജെപിയെയും കടന്നാക്രമിക്കുന്ന ശൈലിയാണ് പളനിസ്വാമി സ്വീകരിച്ചത്.