ആപ്പ്ജില്ല

സുരേന്ദ്രൻ്റെ കീഴിൽ തുടരില്ല; പദവികളൊഴിയാൻ നേതാക്കൾ? - ബിജെപിയിൽ ആശങ്ക!

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പൊനൊടുവിൽ സംസ്ഥാന അക്ഷ്യക്ഷനെ നിയോഗിച്ചിട്ടിട്ടും സംസ്ഥാന ബിജെപിയിൽ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. കെ സുരേന്ദ്രന് കീഴിൽ സംസ്ഥാന സെക്രട്ടറിമാരായി പ്രവർത്തിക്കാൻ കഴിയില്ലെന്ന നിലപാടുമായി മുതിർന്ന നേതാക്കളായ എഎൻ രാധാകൃഷ്‌ണനും എംടി രമേശും രംഗത്തെത്തിയെന്നാണ്. ഇത് സംബന്ധിച്ചുള്ള തീരുമാനം നേതൃത്വത്തെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. വരും ദിവസങ്ങൾ ഇക്കാര്യത്തിൽ പാർട്ടിയിൽ ചർച്ചകൾ നടക്കും. സംസ്ഥാന ബിജെപിയിലെ വിഭാഗീയതയാണ് സാഹചര്യങ്ങൾ മോശമാക്കുന്നത്.

Samayam Malayalam 16 Feb 2020, 3:50 pm
തിരുവനന്തപുരം: നീണ്ട കാത്തിരിപ്പൊനൊടുവിൽ സംസ്ഥാന അക്ഷ്യക്ഷനെ നിയോഗിച്ചിട്ടിട്ടും സംസ്ഥാന ബിജെപിയിൽ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. കെ സുരേന്ദ്രന് കീഴിൽ സംസ്ഥാന സെക്രട്ടറിമാരായി പ്രവർത്തിക്കാൻ കഴിയില്ലെന്ന നിലപാടുമായി മുതിർന്ന നേതാക്കളായ എഎൻ രാധാകൃഷ്‌ണനും എംടി രമേശും രംഗത്തെത്തിയെന്നാണ്. ഇത് സംബന്ധിച്ചുള്ള തീരുമാനം നേതൃത്വത്തെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. വരും ദിവസങ്ങൾ ഇക്കാര്യത്തിൽ പാർട്ടിയിൽ ചർച്ചകൾ നടക്കും. സംസ്ഥാന ബിജെപിയിലെ വിഭാഗീയതയാണ് സാഹചര്യങ്ങൾ മോശമാക്കുന്നത്.
Samayam Malayalam m t ramesh and a n radhakrishnan may resign as k surendran gets appointed as bjp state president
സുരേന്ദ്രൻ്റെ കീഴിൽ തുടരില്ല; പദവികളൊഴിയാൻ നേതാക്കൾ? - ബിജെപിയിൽ ആശങ്ക!



രാധാകൃഷ്‌ണൻ്റെയും രമേശിൻ്റെയും എതിർപ്പിന് കാരണമെന്ത്?

ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചവരിൽ എംടി രമേശ് മുൻപന്തിയിലായിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാവാണ് രാധാകൃഷ്‌ണൻ. എന്നാൽ സമീപകാലത്ത് സ്വീകരിച്ച നിലപാടുകളുടെ പിൻബലത്തിൽ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിമാരായി തുടരേണ്ട സാഹചര്യവും ഇവർക്കുണ്ടായി. ഇതോടെയാണ് തൽസ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് രമേശും രാധാകൃഷ്‌ണനും അറിയിച്ചത്.

അതൃപ്‌തിക്ക് കാരണം ബിജെപിയിലെ വിഭാഗീയത?

എഎൻ രാധാകൃഷ്‌ണൻ്റെയും എംടി രമേശിൻ്റെയും നിലപാട് മാറ്റത്തിന് കാരണം സംസ്ഥാന ബിജെപിയിലെ വിഭാഗീയതയാണ്. ഇരുവരും പികെ കൃഷ്‌ണദാസ് പക്ഷക്കാരാണ്. വി മുരളീധരനൊപ്പം നിലകൊള്ളുന്ന വ്യക്തിയാണ് സുരേന്ദ്രൻ. അധ്യക്ഷസ്ഥാനം മുരളീധരപക്ഷത്തിന് ലഭിച്ചതോടെ കൃഷ്‌ണദാസ് വിഭാഗം സമ്മർദ്ദത്തിലായി. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായാൽ മികച്ച പദവി രമേശിന് നൽകാമെന്നായിരുന്നു നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതോടെയാണ് ജനറൽ സെക്രട്ടറിയായി തുടരേണ്ടതില്ലെന്ന തീരുമാനവുമായി രമേശ് എത്തിയത്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരെല്ലാം?

വിഭാഗീയതയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുരളീധരപക്ഷത്തുള്ളവർക്ക് കൂടുതൽ പരിഗണന നൽകിയേക്കും. സി കൃഷ്‌ണകുമാർ, പി സുധീർ, രഘുനാഥ് എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിക്കാനാണ് മുരളീധരപക്ഷം ശ്രമിക്കുക. എന്നാൽ, ഒരു ഗ്രൂപ്പിലും പങ്കാളിയല്ലാത്ത ശോഭാ സുരേന്ദ്രന് എന്തുപദവി നൽകുമെന്ന ആശങ്ക തുടരുകയാണ്. മഹിളാ മോർച്ച ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ശോഭയ്‌ക്ക് ലഭിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

തർക്കം മുറുകിയാൽ വിട്ടുവീഴ്‌ചയോ?

പാർട്ടിയിൽ തർക്കം മുറുകിയാൽ കൃഷ്‌ണദാസ് പക്ഷത്തിന് അനുകൂലമായ നീക്കങ്ങളും ഉണ്ടാകും. അങ്ങനെയെങ്കിൽ ബി ഗോപാലകൃഷ്‌ണനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും. എന്നാൽ ആർഎസ്എസിൻ്റെ ശക്തമായ ഇടപെടലും നിലപാടുകളുമാകും ഈ ശ്രമങ്ങൾക്ക് ആക്കം കൂട്ടുക. ആർഎസ്എസ് എതിർപ്പറിയിച്ചാൽ പാർട്ടിക്കുള്ളിൽ കൂടുതൽ അഴിച്ചുപണിയുണ്ടാകും. ആർഎസ്എസ് നേതൃത്വം സുരേന്ദ്രന് അനുകൂലമായി നിലകൊള്ളുന്നത് കൃഷ്‌ണദാസ് പക്ഷത്തിൻ്റെ നീക്കങ്ങളുടെ വേഗത കുറയ്‌ക്കുന്നുണ്ട്.

സുരേന്ദ്രൻ്റെ നിലപാട് എന്തായിരിക്കും?

സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് എത്തിയ സുരേന്ദ്രൻ്റെ നിലപാട് എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. കൃഷ്‌ണദാസ് പക്ഷത്തെ ഒപ്പം നിർത്തി മുന്നോട്ടു പോകാനായിരിക്കും അദ്ദേഹം ശ്രമിക്കുക. അതിനായി വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറായേക്കു. പാർട്ടിയിൽ അഴിച്ചു പണിയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. തനിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാന ബിജെപിയിൽ ഉണ്ടാക്കിയെടുക്കാനായിരിക്കും സുരേന്ദ്രൻ ശ്രമിക്കുക. എന്നാൽ, മുരളീധരൻ്റെ നിലപാടുകൾ സുരേന്ദ്രന് അംഗീകരിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ പാർട്ടിയിലെ വിഭാഗീയത കൂടുതൽ ശക്തമാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്