ആപ്പ്ജില്ല

ശശി തരൂരിനും മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

2019ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. ഇംഗ്ലീഷിൽ ശശി തരൂർ, മലയാളത്തിൽ കവി വി മധുസൂദനൻ നായർ എന്നിവർക്ക് അവാർഡ്. പുരസ്ക്കാരം സ്വീകരിക്കുമെന്ന് തരൂർ

Samayam Malayalam 19 Dec 2019, 1:27 pm
ന്യൂഡൽഹി: ശശി തരൂരിനും വി മധുസൂദനൻ നായർക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ശശി തരൂർ എഴുതിയ 'ആന്‍ എറ ഓഫ് ഡാര്‍ക്നസ്' (An Era of Darkness) എന്ന പുസ്തകത്തിനും മധുസൂദനൻ നായർ എഴുതിയ 'അച്ഛൻ പിറന്ന വീട്' എന്ന കവിതയ്ക്കുമാണ് പുരസ്കാരം. മണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തിൽ കഴിയുന്ന അച്ഛനും മകളുമാണ് കവിതയുടെ പ്രമേയം.
Samayam Malayalam shashi tharoor
ശശി തരൂർ, വി മധുസൂദനൻ നായർ |TNN, Wiki commons



23 ഭാഷകളിലേക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരമാണ് പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തെപ്പറ്റിയും അവർ എങ്ങനെയാണ് രാജ്യത്തെ ചൂഷണം ചെയ്തതെന്നുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

മലയാളത്തിൽ ഡോ ചന്ദ്രമതി, എൻഎസ് മാധവൻ, പ്രോഫ എം തോമസ് മാത്യു എന്നിവരാണ് ജൂറിമാരായി ഉണ്ടായിരുന്നത്. ഇംഗ്ലീഷിൽ ജി എൻ ദേവി, കവി പ്രോഫ കെ സച്ചിദാനന്ദൻ, സഗന്ദ ചൗധരി എന്നിവർ ജൂറിമാരായിരുന്നു.



രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പുരസ്‍കാരം നിരസിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ശശി തരൂര്‍ നല്‍കുന്ന മറുപടി. മുന്‍പും സാഹിത്യകാരന്മാര്‍ അവാര്‍ഡുകള്‍ തിരികെ നല്‍കിയപ്പോള്‍ താന്‍ അത് എതിര്‍ത്തിരുന്നതാണെന്നും തരൂര്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.

സാഹിത്യത്തിലെ മികവിനാണ് പുരസ്‍കാരം നല്‍കുന്നത്. ഇതിന് സര്‍ക്കാരുമായി ബന്ധമില്ല. സമൂഹവും സാഹിത്യലോകവുമാണ് പുരസ്‍കാരത്തിന് എന്നെ അര്‍ഹനാക്കിയത് എന്നാണ് ഞാന്‍ കരുതുന്നത്. എത്രമാത്രം വലിയ അവാര്‍ഡാണിതെന്ന് എനിക്കറിയാം, അതില്‍ അഭിമാനവുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്