ആപ്പ്ജില്ല

മധ്യപ്രദേശ് സര്‍ക്കാര്‍ വീണ്ടും ആശങ്കയില്‍։ ആറ് മന്ത്രിമാര്‍ അടക്കം 17 എംഎല്‍എമാര്‍ കര്‍ണാടകത്തില്‍

യുവനേതാവ് ജ്യോതിരാതിദ്ധ്യ സിന്ധ്യയോട് അടുപ്പമുള്ള നേതാക്കളാണ് ഇപ്പോൾ മാറിയിരിക്കുന്നത്. വിവരം അറിഞ്ഞതോടെ ഡൽഹി സന്ദർശനം റദ്ദാക്കി കമൽനാഥ് ഭോപ്പാലിൽ എത്തി.

Samayam Malayalam 9 Mar 2020, 7:32 pm
ബെംഗളൂരു։ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് നേതൃത്വം നല്‍കുന്ന മധ്യപ്രദേശില്‍ സംസ്ഥാന സര്‍ക്കാരിനെ വീണ്ടും ആശങ്കയിലാക്കി എംഎല്‍എമാരുടെ തിരോധാനം. ആറ് മന്ത്രിമാര്‍ അടക്കം 17 കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.
Samayam Malayalam Madhya Pradesh Chief Minister Kamal Nath
മധ്യപ്രദേശ് സര്‍ക്കാര്‍ വീണ്ടും ആശങ്കയില്‍


ഇവരെ പ്രത്യേക വിമാനത്തില്‍ ബെംഗളൂരുവിലെ അ‍ജ്ഞാത കേന്ദ്രത്തിലേക്ക് എത്തിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ യുവനേതാവ് ജ്യോതിരാതിദ്ധ്യ സിന്ധ്യയോട് അടുപ്പമുള്ള നേതാക്കളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

Also Read : കൊറോണ ഭീതിയിൽ തക‍ർന്നടിഞ്ഞ് ഓഹരി വിപണി; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 43

ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് പ്രത്യേകം ചാര്‍ട്ട് ചെയ്ത മൂന്ന് വിമാനങ്ങളിലായാണ് എത്തിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 15 മാസം മാത്രം പ്രായമുള്ള കമല്‍നാഥ് മന്ത്രിസഭില്‍ ഇത് രണ്ടാം വട്ടമാണ് എംഎല്‍എമാരുടെ തിരോധാനമുണ്ടാകുന്നത്.

സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി കമല്‍നാഥ് സന്ദര്‍ശനം റദ്ദാക്കി ഭോപ്പാലിലേക്ക് തിരിച്ചു. കമല്‍നാഥിന്റെ വീട്ടില്‍ അടിയന്തിര യോഗം ചേരുകയാണ്.

Also Read : പാലാരിവട്ടം മേൽപ്പാല അഴിമതി: ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

രാഹുല്‍ ഗാന്ധിയുമായി വളരെ നല്ല ബന്ധമുണ്ടായിരുന്ന സിന്ധ്യ ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഇയാളുമായി അനുരഞ‌്ജന ശ്രമത്തിലാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018ലെ സംസ്ഥാാന തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഉന്നയിച്ച് രംഗത്തു വന്നിരന്നു. എന്നാല്‍, അന്ന് അദ്ദേഹത്തിന്റെ കൈവശം 23 എംഎല്‍എമാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു.

മധ്യപ്രദേശ് നിയമസഭാ സമ്മേളനം 16ന് തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തി എംഎല്‍എമാര്‍ ബെംഗളൂരുവിലേക്ക് മാറിയത്. സമ്മേളനത്തില്‍ പ്രതിപക്ഷമായ ബിജെപി കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ തിരിച്ചടിയുണ്ടായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്