ആപ്പ്ജില്ല

'നല്ല രുചി'; 40 വർഷമായി താൻ കുപ്പിച്ചില്ല് തിന്നാറുണ്ട്: അഭിഭാഷകൻ

മറ്റുള്ളവരെ കാണിക്കാൻ കുപ്പിച്ചില്ല് കഴിച്ചായിരുന്നു തുടക്കം. പിന്നീടത് തന്റെ ശീലമായി മാറിയെന്ന് ദയാറാം സാഹു.

Samayam Malayalam 15 Sept 2019, 9:39 pm
ഡിൻഡോറി: നാൽപ്പത് വർഷമായി താൻ കുപ്പിച്ചില്ല് കഴിക്കാറുണ്ടെന്ന് മധ്യപ്രദേശിലെ അഭിഭാഷകൻ. താൻ കുട്ടിക്കാലം മുതൽ ബൾബുകൾ, മദ്യക്കുപ്പികൾ അടക്കമുള്ള ഗ്ലാസ് ഉത്പന്നങ്ങൾ ഭക്ഷിക്കാറുണ്ടെന്ന് ദയാറാം സാഹു പറയുന്നു.
Samayam Malayalam dayaram sahu


ഡോക്ടറുടെ മരണത്തിനു പിന്നാലെ വീട്ടിൽനിന്നും കണ്ടെടുത്തത് 2,000 ഭ്രൂണാവശിഷ്ടങ്ങൾ

വ്യത്യസ്തമായി ചിലകാര്യങ്ങൾ ചെയ്യണമെന്ന് തോന്നിയതിനാലാണ് ഇത്തരമൊരു ശീലം ആരംഭിച്ചത്. ആദ്യമായി കുപ്പിച്ചില്ല് കഴിച്ചപ്പോൾ നല്ല രുചി തോന്നി. എനിക്ക് ഗ്ലാസ് തിന്നാൻ കഴിയുമെന്ന് അറിഞ്ഞപ്പോൾ ആളുകൾക്ക് അമ്പപ്പുണ്ടായി. പിന്നീട് ആളുകളെ കാണിക്കാനായി ഞാൻ ഗ്ലാസ് തീറ്റ തുടർന്നു. അങ്ങനെയാണ് ഇത് എന്റെ ശീലമായി മാറിയത്- ദയാറാം സാഹു പറഞ്ഞു.

ഗിർവനത്തിലെ 100 അടി ആഴമുള്ള കിണറ്റിൽനിന്നും നാല് സിംഹങ്ങളെ രക്ഷിച്ചു

ചിലയാളുകൾ സിഗരറ്റിനും മദ്യത്തിനുമൊക്കെ അടിമകളായതുപോലെ തനിക്ക് ഗ്ലാസ് തീറ്റ അഡിക്ഷനായി മാറിയിരിക്കുകയാണ്. ഇതുമൂലം തന്റെ പല്ലുകൾക്ക് മാത്രമാണ് കേടുവന്നിട്ടുള്ളത്. എന്നാൽ വലിയ ഗ്ലാസ് വയറ്റിൽ ചെന്നാൽ അത് തന്റെ കുടലിന് ദോഷമായി മാറുമെന്ന് ഡോക്ടർ പറഞ്ഞു. അതിനാൽ ഗ്ലാസ് തീറ്റ കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് ഗ്ലാസ് ഭക്ഷിക്കാറുള്ളത്. മറ്റുള്ളവർ ഇക്കാര്യം അനുകരിക്കരുതെന്ന് ദയാറാം പറഞ്ഞു.

ആടിനെ മോഷ്ടിച്ചു; 41 വർഷത്തിനു ശേഷം തോട്ടം തൊഴിലാളിയുടെ അറസ്റ്റ്

ആളുകൾ ഗ്ലാസ് കഴിക്കാൻ ശ്രമിക്കരുത്. ഇത് ശരീരത്തിന്റെ ആന്തരിക ഭാഗങ്ങൾക്ക് കേടുവരുത്തുമെന്ന് ഷാപുര ആശുപത്രിയിലെ ഡോക്ടർ സതേന്ദ്ര പാരസ്റ്റെ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്