ഭോപ്പാൽ: പന്ത്രണ്ടുവയസ്സിൽ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബിൽ പാസാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്. നിയമമന്ത്രി രാംപാൽ സിങ് അവതരിപ്പിച്ച ബിൽ സഭയിൽ ഏകകണ്ഠ്യേനയാണ് പാസാക്കിയത്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും യാതൊരു തടസ്സവാദങ്ങളും ഉന്നയിച്ചില്ല.
ഇനി ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും. നവംബര്‍ 26ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര‍്ന്ന യോഗമാണ് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്. ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ്ങാണ് വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
ഇന്ത്യയിൽ തന്നെ സ്ത്രീകള്‍ക്കു നേരെ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഓരോ രണ്ടു മണിക്കൂറിലും ഓരോ സ്ത്രീ സംസ്ഥാനത്ത് ബലാത്സംഗത്തിനിരയാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇനി ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും. നവംബര്‍ 26ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര‍്ന്ന യോഗമാണ് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്. ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ്ങാണ് വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
ഇന്ത്യയിൽ തന്നെ സ്ത്രീകള്‍ക്കു നേരെ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഓരോ രണ്ടു മണിക്കൂറിലും ഓരോ സ്ത്രീ സംസ്ഥാനത്ത് ബലാത്സംഗത്തിനിരയാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.