ആപ്പ്ജില്ല

നളിനിയുടെ പരോള്‍ നീട്ടില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് നളിനി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

Samayam Malayalam 12 Sept 2019, 4:29 pm
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍റെ പരോള്‍ നീട്ടാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി.
Samayam Malayalam nalini sriharan


പരോള്‍ ഒക്ടോബര്‍ 15 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് നളിനി നല്‍കിയ ഹര്‍ജി ജസ്റ്റിസ് എം.എം.സുന്ദരേശ്, ജസ്റ്റിസ് ടീക്ക രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളി.

മകളുടെ വിവാഹത്തിനായാണ് നളിനിക്ക് പരോള്‍ അനുവദിച്ചത്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കായി മൂന്നാഴ്‍ചത്തേക്ക് കൂടി പരോള്‍ നീട്ടണമെന്ന നളിനിയുടെ അപേക്ഷ ഓഗസ്‍റ്റ് 22-ന് കോടതി അനുവദിച്ചിരുന്നു.

28 വര്‍ഷത്തേക്ക് ജയിലിലടച്ച നളിനി ജൂലൈ 25-നാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങിയത്.

2016-ല്‍ പിതാവിന്‍റെ ശവസംസ്‍കാര ചടങ്ങില്‍ പങ്കെടുക്കാനായി കോടതി നളിനിക്ക് 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു.

നളിനിയുടെ മകള്‍ ചൈത്ര ശ്രീഹരന്‍ ജയിലിലാണ് ജനിച്ചത്. രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. ചൈത്ര ശ്രീഹരന്‍ ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറാണ്.

1991 മേയ് 21-നാണ് തമിഴ്‍നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ വെച്ച് രാജീവ് ഗാന്ധി കൊപ്പല്ലപ്പെട്ടത്. കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇ.യുടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 14 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

കേസില്‍ നളിനി ഉള്‍പ്പെടെ ആറുപേര്‍ക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്