ടിക് ടോക്ക് താരമായ പെൺകുട്ടിയുടെ മരണം: മഹാരാഷ്ട്ര മന്ത്രി രാജിവച്ചു
23 വയസുകാരിയായ പെൺകുട്ടിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മഹാരാഷ്‌ട്ര വനം മന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു. ആരോപണം ശക്തമായതോടെയാണ് തീരുമാനം
Samayam Malayalam 28 Feb 2021, 9:47 pm
മുംബൈ: 23 വയസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ മഹാരാഷ്‌ട്ര വനം മന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു. പെൺകുട്ടിയുടെ മരണത്തിൽ മന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തുവന്നതോടെയാണ് മന്ത്രി രാജിവച്ചത്.
മഹാരാഷ്ട്ര ബീഡി സ്വദേശിയായ പെൺകുട്ടിയെയാണ് ഫെബ്രുവരി എട്ടിന് പൂനെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തിന് ശേഷം സംഭവത്തിൽ രണ്ട് പേർ സംസാരിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് മന്ത്രിക്കെതിരെ ആരോപണം ശക്തമായത്.
ഓഡിയോ സന്ദേശത്തിൽ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സംസാരമുള്ളത്. ഇതിൽ ഒരാളുടെ ശബ്‌ദം മന്ത്രിയുടേതാണെന്നാണ് ബിജെപിയുടെ ആരോപണം. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് പഠിക്കുകയായിരുന്നു പെൺകുട്ടി.
യുവതിയുടെ മരണത്തിൽ വൃത്തിക്കെട്ട രാഷ്‌ട്രീയമാണ് ബിജെപി നടത്തുന്നതെന്ന് സഞ്ജയ് റാത്തോഡ് പറഞ്ഞു. "ആരോപണം ശക്തമായതോടെയാണ് രാജിവെക്കാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ താൻ താൽപ്പര്യപ്പെടുന്നില്ല. സത്യം പുറത്തുവരാൻ അന്വേഷണം ആവശ്യമാണ്. വിശദമായ അന്വേഷണത്തിന് പോലീസിനോട് ആവശ്യപ്പെടും" - എന്നും മന്ത്രി പറഞ്ഞു.
സഞ്ജയ് റാത്തോഡിനെതിരായ ആരോപണത്തെ ശിവസേന തള്ളിയിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ മരണത്തിൽ കുടുംബം ഇതുവരെ രംഗത്തുവന്നിട്ടില്ല. ടിക് ടോക്കിൽ വീഡിയോകളിൽ സജീവമായിരുന്ന പെൺകുട്ടി പൂനെയിലെ ഹദപ്‌സർ പ്രദേശത്തെ കെട്ടിടത്തിൽ നിന്ന് വീണാണ് മരിച്ചത്. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ മന്ത്രിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർന്നത്.
മഹാരാഷ്ട്ര ബീഡി സ്വദേശിയായ പെൺകുട്ടിയെയാണ് ഫെബ്രുവരി എട്ടിന് പൂനെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തിന് ശേഷം സംഭവത്തിൽ രണ്ട് പേർ സംസാരിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് മന്ത്രിക്കെതിരെ ആരോപണം ശക്തമായത്.
ഓഡിയോ സന്ദേശത്തിൽ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സംസാരമുള്ളത്. ഇതിൽ ഒരാളുടെ ശബ്‌ദം മന്ത്രിയുടേതാണെന്നാണ് ബിജെപിയുടെ ആരോപണം. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് പഠിക്കുകയായിരുന്നു പെൺകുട്ടി.
യുവതിയുടെ മരണത്തിൽ വൃത്തിക്കെട്ട രാഷ്‌ട്രീയമാണ് ബിജെപി നടത്തുന്നതെന്ന് സഞ്ജയ് റാത്തോഡ് പറഞ്ഞു. "ആരോപണം ശക്തമായതോടെയാണ് രാജിവെക്കാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ താൻ താൽപ്പര്യപ്പെടുന്നില്ല. സത്യം പുറത്തുവരാൻ അന്വേഷണം ആവശ്യമാണ്. വിശദമായ അന്വേഷണത്തിന് പോലീസിനോട് ആവശ്യപ്പെടും" - എന്നും മന്ത്രി പറഞ്ഞു.
സഞ്ജയ് റാത്തോഡിനെതിരായ ആരോപണത്തെ ശിവസേന തള്ളിയിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ മരണത്തിൽ കുടുംബം ഇതുവരെ രംഗത്തുവന്നിട്ടില്ല. ടിക് ടോക്കിൽ വീഡിയോകളിൽ സജീവമായിരുന്ന പെൺകുട്ടി പൂനെയിലെ ഹദപ്‌സർ പ്രദേശത്തെ കെട്ടിടത്തിൽ നിന്ന് വീണാണ് മരിച്ചത്. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ മന്ത്രിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർന്നത്.