മുംബൈ: കൊവിഡ് രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതിനിടെ മഹാരാഷ്‌ട്ര സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടി. സായുധ പോലീസ് സേനയുടെ 20 കമ്പനി ഉദ്യോഗസ്ഥരുടെ സേവനമാണ് സർക്കാർ ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ് മുഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read: വിമാന സർവീസ് ഉടൻ പുനരാരംഭിക്കുമോ?
2,000 കേന്ദ്ര സേനയുടെ സേവനമാണ് സർക്കാർ ആവശ്യപ്പെട്ടത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ മാർച്ച് 22മുതൽ പോലീസ് ഉദ്യോഗസ്ഥർ തുടർച്ചയായി ജോലി ചെയ്യുകയാണ്. രാത്രിയിലും ജോലി ചെയ്യേണ്ടിവരുന്നു. ഈദ് പോലെയുള്ള ആഘോഷങ്ങൾ വരാൻ പോകുകയാണ്. സുരക്ഷാ ക്രമികരണങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകേണ്ടത് ആവശ്യവുമാണ്. എന്നാൽ പോലീസുകാർക്ക് വിശ്രമം ലഭ്യമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സേനയുടെ സഹായം തേടിയതെന്നും സർക്കാർ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് വിശ്രമം നൽകേണ്ടത് ആവശ്യമാണെന്ന സൂചനകൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ നൽകിയിരുന്നു. പോലീസിന് വിശ്രമം നൽകാൻ കേന്ദ്രസേനയുടെ സഹായം തേടാൻ സാധ്യതയുണ്ടെന്ന് വെള്ളിയാഴ്‌ച സംസ്ഥാനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
Also Read: സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 41 ആയി
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ നിലവിലുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രോഗബാധയെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ, ഡോക്‌ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ മരിച്ചു. പലരും ചികിത്സയിൽ തുടരുകയാണ്. 24,000ലധികം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 921 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു.
2,000 കേന്ദ്ര സേനയുടെ സേവനമാണ് സർക്കാർ ആവശ്യപ്പെട്ടത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ മാർച്ച് 22മുതൽ പോലീസ് ഉദ്യോഗസ്ഥർ തുടർച്ചയായി ജോലി ചെയ്യുകയാണ്. രാത്രിയിലും ജോലി ചെയ്യേണ്ടിവരുന്നു. ഈദ് പോലെയുള്ള ആഘോഷങ്ങൾ വരാൻ പോകുകയാണ്. സുരക്ഷാ ക്രമികരണങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകേണ്ടത് ആവശ്യവുമാണ്. എന്നാൽ പോലീസുകാർക്ക് വിശ്രമം ലഭ്യമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സേനയുടെ സഹായം തേടിയതെന്നും സർക്കാർ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് വിശ്രമം നൽകേണ്ടത് ആവശ്യമാണെന്ന സൂചനകൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ നൽകിയിരുന്നു. പോലീസിന് വിശ്രമം നൽകാൻ കേന്ദ്രസേനയുടെ സഹായം തേടാൻ സാധ്യതയുണ്ടെന്ന് വെള്ളിയാഴ്‌ച സംസ്ഥാനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
Also Read: സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 41 ആയി
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ നിലവിലുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രോഗബാധയെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ, ഡോക്‌ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ മരിച്ചു. പലരും ചികിത്സയിൽ തുടരുകയാണ്. 24,000ലധികം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 921 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു.