മുംബൈ: മഹാരാഷ്ട്രയിൽ സര്‍ക്കാരും ഗവര്‍ണർ ഭഗത് സിങ്ങ് കോശ്യാരിയും തമ്മിലുള്ള തര്‍ക്കം അതിരൂക്ഷമാകുന്നു. സംസ്ഥാനത്തിന്റെ അനുമതിയില്ലാത്തതിനെ തുടർന്ന് രണ്ട് മണിക്കൂറാണ് കാത്തിരിക്കേണ്ടിവന്നത്. ഇന്ന് രാവിലെ ഉത്തരാഖണ്ഡിലേക്ക് പോകുന്നതിന് വേണ്ടിയാണ് വിമാനം തേടിയത്. രാവിലെ 9ന് തന്നെ ഗവര്‍ണറും സംഘവും മുംബൈ വിമാനത്താവളത്തിലെ ജനറൽ ഏവിയേഷൻ ടെര്‍മിനലിൽ എത്തിയെങ്കിലും ഉദ്ധവ് സര്‍ക്കാര്‍ അത് അനുവദിക്കാതെ ഇരിക്കുകയായിരുന്നു.
Also Read : ഗാൽവൻ സംഘര്‍ഷം: 45 ചൈനീസ് സൈനികരെ ഇന്ത്യൻ സേന വധിച്ചു, വെളിപ്പെടുത്തലുമായി റഷ്യൻ വാര്‍ത്താ ഏജന്‍സി
പ്രത്യേക വിമാനത്തിനുള്ള അനുമതി അവസാന നിമിഷം വരെ ലഭിക്കാത്തതിനാലാണ് ഗവർണർ കൊമേഷ്യൽ വിമാനത്തിൽ ഡെറാഡൂണിലേക്ക് പോകുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വ്യാഴാഴ്ചച രാവിലെ 10ന് സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകള്‍ വന്നിരുന്നത്. “ഇതനുസരിച്ച് സംസ്ഥാന സർക്കാർ വിമാനം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം വരെ അനുമതി ലഭിക്കാതെ വരികയായിരുന്നു,” വാർത്താ ഏജൻസി പിടിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
പ്രോട്ടോക്കോള്‍ പ്രകാരം ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. സാധാരണ ഗതിയിൽ മുഖ്യമന്ത്രി ഇതിന് അനുമതി നൽകാറുണ്ട്. അത്തരത്തിൽ വൈകിയെങ്കിലും അനുമതി ലഭിക്കുമെന്ന് കരുതിയാണ് ഗവര്‍ണറും സംഘവും വിമാനത്താവളത്തിൽ എത്തിയത്.
Also Read : ചമോലി ദുരന്തം ദേവികോപമോ? ക്ഷേത്രം പൊളിച്ചതിനെ കുറ്റപ്പെടുത്തി ഗ്രാമവാസികള്‍
“സാധാരണ ഗവർണർമാർ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കില്ല. അദ്ദേഹം വിമാനത്തിൽ കയറി ഇരുന്നു. എന്നാൽ, ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് പൈലറ്റ് പറഞ്ഞു,” പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവർണറുടെ ഓഫീസ് പിന്നീട് ഒരു സ്വകാര്യ വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്യുകയും. ഉച്ചയ്ക്ക് 12.15 ഓടെ അദ്ദേഹം ഡെറാഡൂണിലേക്ക് പുറപ്പെടുകയും ചെയ്തു.
ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ വൈര്യം മനസിൽ വച്ച് പ്രത്യേക വിമാനം ഉപയോഗിക്കാൻ വിസമ്മതിച്ചതായി ആരോപിച്ചു മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ ബിജെപി രംഗത്തുവന്നിട്ടുണ്ട്. ഗവർണർ കോഷ്യാരി പക്ഷപാതം പ്രകടിപ്പിക്കുന്നുവെന്ന് കാണിച്ച് ഭരണ സഖ്യം തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്.
Also Read : ഗാൽവൻ സംഘര്‍ഷം: 45 ചൈനീസ് സൈനികരെ ഇന്ത്യൻ സേന വധിച്ചു, വെളിപ്പെടുത്തലുമായി റഷ്യൻ വാര്‍ത്താ ഏജന്‍സി
പ്രത്യേക വിമാനത്തിനുള്ള അനുമതി അവസാന നിമിഷം വരെ ലഭിക്കാത്തതിനാലാണ് ഗവർണർ കൊമേഷ്യൽ വിമാനത്തിൽ ഡെറാഡൂണിലേക്ക് പോകുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വ്യാഴാഴ്ചച രാവിലെ 10ന് സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകള്‍ വന്നിരുന്നത്. “ഇതനുസരിച്ച് സംസ്ഥാന സർക്കാർ വിമാനം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം വരെ അനുമതി ലഭിക്കാതെ വരികയായിരുന്നു,” വാർത്താ ഏജൻസി പിടിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
പ്രോട്ടോക്കോള്‍ പ്രകാരം ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. സാധാരണ ഗതിയിൽ മുഖ്യമന്ത്രി ഇതിന് അനുമതി നൽകാറുണ്ട്. അത്തരത്തിൽ വൈകിയെങ്കിലും അനുമതി ലഭിക്കുമെന്ന് കരുതിയാണ് ഗവര്‍ണറും സംഘവും വിമാനത്താവളത്തിൽ എത്തിയത്.
Also Read : ചമോലി ദുരന്തം ദേവികോപമോ? ക്ഷേത്രം പൊളിച്ചതിനെ കുറ്റപ്പെടുത്തി ഗ്രാമവാസികള്‍
“സാധാരണ ഗവർണർമാർ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കില്ല. അദ്ദേഹം വിമാനത്തിൽ കയറി ഇരുന്നു. എന്നാൽ, ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് പൈലറ്റ് പറഞ്ഞു,” പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവർണറുടെ ഓഫീസ് പിന്നീട് ഒരു സ്വകാര്യ വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്യുകയും. ഉച്ചയ്ക്ക് 12.15 ഓടെ അദ്ദേഹം ഡെറാഡൂണിലേക്ക് പുറപ്പെടുകയും ചെയ്തു.
ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ വൈര്യം മനസിൽ വച്ച് പ്രത്യേക വിമാനം ഉപയോഗിക്കാൻ വിസമ്മതിച്ചതായി ആരോപിച്ചു മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ ബിജെപി രംഗത്തുവന്നിട്ടുണ്ട്. ഗവർണർ കോഷ്യാരി പക്ഷപാതം പ്രകടിപ്പിക്കുന്നുവെന്ന് കാണിച്ച് ഭരണ സഖ്യം തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്.