കാണ്‍പൂര്‍ വെടിവെയ്പ് കേസിലെ മുഖ്യപ്രതി വികാസ് ദുബെ പിടിയില്‍. എട്ട് പോലീസുകാരെയാണ് ഇയാള്‍ വെടിവെച്ചു കൊന്നത്. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജെയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെയാണ് പിടികൂടിയത്. വികാസ് ദുബെയ്ക്കായി യുപി പോലീസ് ഉത്തരേന്ത്യ ഒട്ടാകെ കര്‍ശന പരിശോധന നടത്തിവരികയായിരുന്നു.
Also Read: കൊവിഡ് കാലത്ത് സ്വർണക്കടത്ത് കൂടുന്നുവോ? 20 ദിവസത്തിനിടെ പിടികൂടിയത് 6 കോടിയുടെ സ്വർണം
വഴിപാടുകള്‍ നടത്താന്‍ ക്ഷേത്രത്തിനുള്ളില്‍ കയറുന്ന സമയത്ത് കടയുടമ വികാസ് ദുബെയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന്, പോലീസുകാരെ അറിയിക്കുകയായിരുന്നു. അതേസമയം, വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചു. മാസ്ക് ധരിപ്പിച്ചുകൊണ്ട് വികാസ് ദുബെയെ പോലീസ് കൊണ്ടു പോകുന്നതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ഇയാളുടെ അനുയായി അമർ ദുബെയെ പോലീസ് ഇന്നലെ വെടിവെച്ചു കൊന്നിരുന്നു. ഹിമാചൽപ്രദേശിലെ ഹാമിർപൂരിൽ ബുധനാഴ്ച പുലർച്ചെ നടന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾക്ക് ജീവൻ നഷ്ടപ്പെട്ടത്.
Also Read: ലോക്ക് ഡൗൺ ലംഘനത്തിന് പിഴയില്‍ മാറ്റം; നിർദേശങ്ങൾ ഇങ്ങനെ, പുതുക്കിയ ഉത്തരവിറക്കി
ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ തലയ്ക്ക് 2.5 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. പാരിതോഷികമായി ഉയർത്തിയിരുന്നു. അറുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വികാസ് ദൂബെ. കഴിഞ്ഞയാഴ്ച ഇത്തരത്തിൽ ഇയാളെ പിടികൂടുന്നതിന് എത്തിയ പോലീസുകാർക്ക് നേരെ കെട്ടിടത്തിന് മുകളിൽ നിന്നും ഗുണ്ടാസംഘം വെടിയുതിക്കുകയായിരുന്നു.
Also Read: കൊവിഡ് കാലത്ത് സ്വർണക്കടത്ത് കൂടുന്നുവോ? 20 ദിവസത്തിനിടെ പിടികൂടിയത് 6 കോടിയുടെ സ്വർണം
വഴിപാടുകള്‍ നടത്താന്‍ ക്ഷേത്രത്തിനുള്ളില്‍ കയറുന്ന സമയത്ത് കടയുടമ വികാസ് ദുബെയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന്, പോലീസുകാരെ അറിയിക്കുകയായിരുന്നു. അതേസമയം, വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചു. മാസ്ക് ധരിപ്പിച്ചുകൊണ്ട് വികാസ് ദുബെയെ പോലീസ് കൊണ്ടു പോകുന്നതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ഇയാളുടെ അനുയായി അമർ ദുബെയെ പോലീസ് ഇന്നലെ വെടിവെച്ചു കൊന്നിരുന്നു. ഹിമാചൽപ്രദേശിലെ ഹാമിർപൂരിൽ ബുധനാഴ്ച പുലർച്ചെ നടന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾക്ക് ജീവൻ നഷ്ടപ്പെട്ടത്.
Also Read: ലോക്ക് ഡൗൺ ലംഘനത്തിന് പിഴയില്‍ മാറ്റം; നിർദേശങ്ങൾ ഇങ്ങനെ, പുതുക്കിയ ഉത്തരവിറക്കി
ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ തലയ്ക്ക് 2.5 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. പാരിതോഷികമായി ഉയർത്തിയിരുന്നു. അറുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വികാസ് ദൂബെ. കഴിഞ്ഞയാഴ്ച ഇത്തരത്തിൽ ഇയാളെ പിടികൂടുന്നതിന് എത്തിയ പോലീസുകാർക്ക് നേരെ കെട്ടിടത്തിന് മുകളിൽ നിന്നും ഗുണ്ടാസംഘം വെടിയുതിക്കുകയായിരുന്നു.