ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ലഷ്‍കർ ഇ തൊയ‍്‍ബയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഫുട്ബോൾ താരം സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി. കശ്മീർ താഴ‍്‍വരയിൽ ഇന്ന് പുലർച്ചെയാണ് കോളേജ് വിദ്യാർഥിയും ഫുട്ബോൾ താരവുമായ മാജിദ് ഖാൻ തീവ്രവാദ ബന്ധമുപേക്ഷിച്ച് പുറത്ത് വന്നത്.
മാജിദിൻെറ നടപടിയെ ജമ്മു കശ്മീർ പോലീസും ഇന്ത്യൻ ആർമിയും അഭിനന്ദിച്ചു. "മാജിദ് ഇപ്പോൾ ചെയ്തത് ധീരമായ നടപടിയാണ്. അതിന് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള എല്ലാ സഹായവും ചെയ്യും." മേജർ ജനറൽ ബി.എസ് രാജു പറഞ്ഞു.
കശ്മീരിലെ അറിയപ്പെടുന്ന ഫുട്ബോൾ താരമായിരുന്നു മാജിദ്. ഉത്തര കശ്മീരിലെ അനന്ത് നാഗ് സ്വദേശിയാണ്. മാജിദ് ലഷ്കറിൽ ചേർന്നത് കശ്മീർ താഴ്വരയിൽ ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതിനിടെ അദ്ദേഹത്തിൻെറ ഉമ്മ ആയിൽ വികാര നിർഭരമായി ഒരു കത്ത് എഴുതിയിരുന്നു.
"മാജിദ് തിരിച്ച് വരൂ... വന്ന് എന്നെയും ഉപ്പയെയും കൊന്നിട്ട് തിരിച്ച് പൊയ്ക്കോള്ളൂ" എന്നായിരുന്നു കത്തിലെ ആവശ്യം. ഈ കത്ത് മാജിദിൻെറ തിരിച്ചുവരവിൽ നിർണായക പങ്കാണ് വഹിച്ചത്.
മാജിദിൻെറ നടപടിയെ ജമ്മു കശ്മീർ പോലീസും ഇന്ത്യൻ ആർമിയും അഭിനന്ദിച്ചു. "മാജിദ് ഇപ്പോൾ ചെയ്തത് ധീരമായ നടപടിയാണ്. അതിന് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള എല്ലാ സഹായവും ചെയ്യും." മേജർ ജനറൽ ബി.എസ് രാജു പറഞ്ഞു.
കശ്മീരിലെ അറിയപ്പെടുന്ന ഫുട്ബോൾ താരമായിരുന്നു മാജിദ്. ഉത്തര കശ്മീരിലെ അനന്ത് നാഗ് സ്വദേശിയാണ്. മാജിദ് ലഷ്കറിൽ ചേർന്നത് കശ്മീർ താഴ്വരയിൽ ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതിനിടെ അദ്ദേഹത്തിൻെറ ഉമ്മ ആയിൽ വികാര നിർഭരമായി ഒരു കത്ത് എഴുതിയിരുന്നു.
"മാജിദ് തിരിച്ച് വരൂ... വന്ന് എന്നെയും ഉപ്പയെയും കൊന്നിട്ട് തിരിച്ച് പൊയ്ക്കോള്ളൂ" എന്നായിരുന്നു കത്തിലെ ആവശ്യം. ഈ കത്ത് മാജിദിൻെറ തിരിച്ചുവരവിൽ നിർണായക പങ്കാണ് വഹിച്ചത്.