ന്യൂഡൽഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്ന ചില തീവ്ര വലതുപക്ഷ സംഘടനകളുടെ ആശയം തള്ളിക്കളഞ്ഞ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇന്ത്യ ഹിന്ദുരാഷ്ട്രമാകേണ്ടെന്നും മതേതര രാജ്യമായി തുടര്‍ന്നാൽ മതിയെന്നും ഭൂരിഭാഗം ഹിന്ദുമതവിശ്വാസികളും അഭിപ്രായപ്പെട്ടു. സിഎസ്ഡിഎസ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇന്ത്യ ഒരു മതേതര രാജ്യമായി തുടര്‍ന്നാൽ മതിയെന്നായിരുന്നു സര്‍വ്വേയിൽ പങ്കെടുത്ത 75 ശതമാനം ഹിന്ദു മതവിശ്വാസികളും അഭിപ്രായപ്പെട്ടത്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കിടയിൽ നടത്തിയ സര്‍വ്വേയിൽ 17 ശതമാനം പേര്‍ മാത്രമാണ് ഹിന്ദുരാഷ്ട്രമെന്ന ആശയത്തോട് യോജിച്ചത്. അതേസമയം, സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവര്‍ക്കിടയിൽ നടത്തിയ സര്‍വ്വേയിൽ 19 ശതമാനം പേര്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്ന് അഭിപ്രായപ്പെട്ടു. 73 ശതമാനം പേരുടെയും പിന്തുണ മതേതരത്വത്തിനായിരുന്നു.
26 സംസ്ഥാനങ്ങളിലെ 211 ലോക്സഭാ മണ്ഡലങ്ങളിലായിരുന്നു സര്‍വ്വേ നടത്തിയത്. ഏപ്രിൽ - മെയ് മാസങ്ങളിലായി നടത്തിയ സര്‍വ്വേയിൽ 24,236 പേര്‍ പങ്കെടുത്തു.
26 സംസ്ഥാനങ്ങളിലെ 211 ലോക്സഭാ മണ്ഡലങ്ങളിലായിരുന്നു സര്‍വ്വേ നടത്തിയത്. ഏപ്രിൽ - മെയ് മാസങ്ങളിലായി നടത്തിയ സര്‍വ്വേയിൽ 24,236 പേര്‍ പങ്കെടുത്തു.