ന്യൂഡൽഹി: ഐഎസ്ഐ ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകളുടെ നിര്‍മാണവും വിൽപനയും വിലക്കി കേന്ദ്രസര്‍ക്കാര്‍. ഗുണനിലവാര മാനദണ്ഡം പാലിക്കാത്ത ഇരുചക്രവാഹന ഹെൽമറ്റുകള്‍ നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതും ഇനിമുതൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന ക്രിമിനൽ കുറ്റമാണ്. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലത്തിന്‍റെ വിജ്ഞാപനപ്രകാരം ഗുണനിലവാരമില്ലാത്ത ഹെൽമറ്റ് നിര്‍മിച്ചാൽ രണ്ടുവര്‍ഷം തടവും കുറഞ്ഞത് രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഐഎസ്ഐ ഗുണനിലവാരമുള്ള ഹെൽമറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിലവിലെ മോട്ടോര്‍ വാഹനനിയമം.
യൂറോപ്യൻ, യുഎസ് ഗുണനിലവാരത്തിലുള്ള ഹെൽമറ്റുകള്‍ രാജ്യത്ത് വിൽക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ക്കും ഇനിമുതൽ ഐഎസ്ഐ നിര്‍ബന്ധമാണ്. ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്ന സാക്ഷ്യപ്പെടുത്തലാണ് ഉത്പന്നങ്ങളിലെ ഐഎസ്ഐ മുദ്ര.
ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഐഎസ്ഐ ഗുണനിലവാരമുള്ള ഹെൽമറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിലവിലെ മോട്ടോര്‍ വാഹനനിയമം.
യൂറോപ്യൻ, യുഎസ് ഗുണനിലവാരത്തിലുള്ള ഹെൽമറ്റുകള്‍ രാജ്യത്ത് വിൽക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ക്കും ഇനിമുതൽ ഐഎസ്ഐ നിര്‍ബന്ധമാണ്. ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്ന സാക്ഷ്യപ്പെടുത്തലാണ് ഉത്പന്നങ്ങളിലെ ഐഎസ്ഐ മുദ്ര.