ആപ്പ്ജില്ല

ലക്ഷ്യം സ്ത്രീശാക്തീകരണം; എല്ലാ വീട്ടമ്മമാര്‍ക്കും മാസശമ്പളം നല്‍കാമെന്ന് കമൽ ഹാസൻ്റെ വാഗ്ദാനം

മക്കള്‍ നീതി മയ്യം പാര്‍ട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസ ശമ്പളം നല്‍കാമെന്നാണ് കമൽ ഹാസൻ വ്യക്തമാക്കിയിട്ടുള്ളത്.

Samayam Malayalam 21 Dec 2020, 4:42 pm
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തന്‍റെ പാര്‍ട്ടി അധികാരത്തിൽ വന്നാൽ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കുമെന്ന് കമൽ ഹാസൻ്റെ വാഗ്ദാനം. സ്ത്രീശാക്തീകരണത്തിനാണ് തന്‍റെ പാര്‍ട്ടി മുൻഗണന നല്‍കുന്നതെന്നാണ് കമൽ ഹാസൻ്റെ വാഗ്ദാനം.
Samayam Malayalam kamal hassan
കമൽ ഹാസൻ Photo: The Times of India/File


അതേസമയം, നടൻ രജിനികാന്തിൻ്റെ പുതിയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ കൃത്യമായ സമയത്തു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് മക്കള്‍ നീതി മയ്യം അധ്യക്ഷൻ കൂടിയായ കമൽ ഹാസൻ വ്യക്തമാക്കിയത്. അണ്ണാ ഡിഎംകെ ഉള്‍പ്പെടെയുള്ള ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രജിനികാന്തിൻ്റെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കാനായിരുന്നു അണികളോട് അദ്ദേഹം നിര്‍ദേശിച്ചത്. അണ്ണാ ഡിഎംകെയിൽ എംജിആറിൻ്റെ പാരമ്പര്യം അവകാശപ്പെടാവുന്ന ആരും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ബിജെപിയ്ക്ക് തൃണമൂലിന്‍റെ 'സർജിക്കൽ സ്ട്രൈക്ക്'; ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

'നാളെ നമതേ എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്ന് കമൽ ഹാസൻ വ്യക്തമാക്കി. മഹാത്മാ ഗാന്ധി, എം ജി ആര്‍, പെരിയാര്‍, അംബേദ്കര്‍ തുടങ്ങിയവരെല്ലാം നമ്മുടെ ജനതയെ മുന്നോട്ടു നയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഡിസംബര്‍ 31വരെ നിര്‍ത്തിവച്ചു

എല്ലാ വീടുകളിലേയ്ക്കും ഇൻ്റര്‍നെറ്റ് എത്തിക്കുമെന്നത് അടക്കമുള്ള ഏഴു നിര്‍ദേശങ്ങളാണ് കമൽഹാസൻ മുന്നോട്ടു വെച്ചിട്ടുള്ളത്. പച്ചപ്പ് കാത്തുസൂക്ഷിക്കാനായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കുമെന്നും ദാരിദ്യനിര്‍മാര്‍ജനത്തിന് ഉള്‍പ്പെടെ നഗരപ്രദേശങ്ങളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഗ്രാമപ്രദേശങ്ങളിലും എത്തിക്കുമെന്നും കമൽ ഹാസൻ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

അതേസമയം, കമൽ ഹാസൻ്റെ പാ‍ര്‍ട്ടിയ്ക്ക് ആം ആദ്മി പാര്‍ട്ടി തമിഴ്നാട് ഘടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപാര്‍ട്ടികളും തമ്മിൽ ചര്‍ച്ച നടത്തി ധാരണയിലെത്തിയതായി എഎപി തമിഴ്നാട് ഘടകം വ്യക്തമായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്