ആപ്പ്ജില്ല

മലയാളികളായ ജോര്‍ജിനും ഹാരിസിനും ഖാദറിനും ജയം

സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നു കെ ജി ജോര്‍ജ്.

Samayam Malayalam 15 May 2018, 1:24 pm
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാളികളായ മൂന്നു സ്ഥാനാര്‍ഥികള്‍ക്കു വിജയം.കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച കെ ജെ ജോര്‍ജ്, എന്‍ എ ഹാരിസ്, യു ടി ഖാദര്‍ എന്നിവരാണ് വിജയിച്ചത്. സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നു കെ ജി ജോര്‍ജ്. സര്‍വജ്ഞപുര മണ്ഡലത്തില്‍നിന്നാണ് ഇദ്ദേഹം വിജയിച്ചത്.
Samayam Malayalam feg


മാംഗ്ലൂര്‍ സിറ്റിയില്‍നിന്നാണ് സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായ യു.ടി ഖാദറിന്റെ വിജയം. ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്നാണ് എന്‍ എ ഹാരിസ് വിജയിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ ജോര്‍ജ് . 1985-ലാണ് ആദ്യമായി ഭാരതിനഗര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2013-ലെ തിരഞ്ഞെടുപ്പില്‍ സര്‍വജ്ഞാനനഗര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി.യുടെ പദ്മനാഭ റെഡ്ഡിയോട് 69,673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

കാസര്‍കോട് അടിവേരുകളുള്ള എന്‍.എ. ഹാരിസ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ ഡോ. എന്‍.എ. മുഹമ്മദിന്റെ മകനാണ്. ശാന്തിനഗറില്‍നിന്ന് രണ്ടുതവണ മത്സരിച്ച് ജയിച്ചയാളാണ് ഹാരിസ്. കോണ്‍ഗ്രസ് നേതാവായിരുന്ന യു.ടി ഫരീദിന്റെ മരണത്തെ തുടര്‍ന്ന് 2007ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ വിജയം നേടിയ ഖാദര്‍ തുടര്‍ന്നു നടന്ന പൊതു തിരഞ്ഞെടുപ്പിലും മംഗളൂരുവില്‍ നിന്നും നിയമസഭയിലെത്തി. ബൊമ്മനഹള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച അനില്‍ കുമാറും ബെംഗളൂരുവിലെ ശാന്തിനഗറില്‍ എഎപി സ്ഥാനാര്‍ഥിയായി മത്സരിച്ച രേണുകാ വിശ്വനാഥനുമാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റ് രണ്ട് മലയാളികള്‍. ഇരുവരും പരാജയപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്