ബെംഗളൂരു: ഇറ്റലിയിലെ വേൾഡ് അക്കാദമി ഓഫ് സയൻസും ചൈനീസ് അക്കാദമി ഓഫ് സയൻസും ചേർന്ന് നൽകുന്ന പ്രഥമിഅ യുവ ശാസ്‌ത്ര പുരസ്‌കാരം മലയാളിക്ക്. മലപ്പുറം മേലാറ്റൂർ സ്വദേശിയാണ് അജിത് പരമേശ്വരനാണ് നേട്ടത്തിന് അർഹനായത്.
Also Read: എനിക്ക് ബീഫ് ഇഷ്ടമാണ്; ഇഷ്ടമില്ലാത്തവർ കഴിക്കണ്ട; മനസുതുറന്ന് സിദ്ധരാമയ്യ
രണ്ട് തമോദ്വാരങ്ങൾ വൻ സ്‌ഫോടനത്തിലൂടെ ഒരുമിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുത്വ തരംഗങ്ങളുടെ പ്രത്യേകതകൾ പ്രവചിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതാണ് അജിത്തിന് നേട്ടമായത്. ഗുരുത്വ തരംഗങ്ങളെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ലിഗോ ഗവേഷക സംഘത്തിൽ 2004 മുതൽ അംഗമാണ് അജിത്.
അജിത് അംഗമായ ശാസ്ത്രസംഘത്തിന് നേതൃത്വം കൊടുത്തവർക്കാണ് 2017 ലെ ഫിസിക്‌സ് നൊബൽ പുരസ്‌കാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. നിലവിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ചിന്‍റെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിലെ ശാസ്ത്രജ്ഞനാണ് അജിത്.
Also Read: കൊവിഡ് വാക്സിൻ കിട്ടാൻ 'ഇ-മെയിൽ വഴി രജിസ്റ്റർ ചെയ്തോ'? തട്ടിപ്പിൽ വീഴരുതെന്ന് സർക്കാർ മുന്നറിയിപ്പ്
പുരസ്‌കാരത്തിന് ഗുരുനാഥന്മാർക്കും തൻ്റെ വിദ്യാർഥികൾക്കും നന്ദി പറയുന്നുവെന്ന് അജിത് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് വേൾഡ് അക്കാദമി ഓഫ് സയൻസ് അവാർഡ്. 45 വയസിൽ താഴെ പ്രായമുള്ള ഗവേഷകരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.
Also Read: എനിക്ക് ബീഫ് ഇഷ്ടമാണ്; ഇഷ്ടമില്ലാത്തവർ കഴിക്കണ്ട; മനസുതുറന്ന് സിദ്ധരാമയ്യ
രണ്ട് തമോദ്വാരങ്ങൾ വൻ സ്‌ഫോടനത്തിലൂടെ ഒരുമിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുത്വ തരംഗങ്ങളുടെ പ്രത്യേകതകൾ പ്രവചിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതാണ് അജിത്തിന് നേട്ടമായത്. ഗുരുത്വ തരംഗങ്ങളെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ലിഗോ ഗവേഷക സംഘത്തിൽ 2004 മുതൽ അംഗമാണ് അജിത്.
അജിത് അംഗമായ ശാസ്ത്രസംഘത്തിന് നേതൃത്വം കൊടുത്തവർക്കാണ് 2017 ലെ ഫിസിക്‌സ് നൊബൽ പുരസ്‌കാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. നിലവിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ചിന്‍റെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിലെ ശാസ്ത്രജ്ഞനാണ് അജിത്.
Also Read: കൊവിഡ് വാക്സിൻ കിട്ടാൻ 'ഇ-മെയിൽ വഴി രജിസ്റ്റർ ചെയ്തോ'? തട്ടിപ്പിൽ വീഴരുതെന്ന് സർക്കാർ മുന്നറിയിപ്പ്
പുരസ്‌കാരത്തിന് ഗുരുനാഥന്മാർക്കും തൻ്റെ വിദ്യാർഥികൾക്കും നന്ദി പറയുന്നുവെന്ന് അജിത് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് വേൾഡ് അക്കാദമി ഓഫ് സയൻസ് അവാർഡ്. 45 വയസിൽ താഴെ പ്രായമുള്ള ഗവേഷകരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.