ആപ്പ്ജില്ല

മലയാളി യുവാവും യുവതിയും ബെംഗളൂരുവിൽ അപ്പാർട്ട്മെന്‍റിനുള്ളിൽ മരിച്ചനിലയിൽ

ഇരുവരുടെയും നിലവിളികേട്ടെത്തിയ അയൽക്കാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്. ഇടുക്കി സ്വദേശിയാണ് 29കാരൻ

Edited byലിജിൻ കടുക്കാരം | Samayam Malayalam 7 Nov 2023, 5:47 pm

ഹൈലൈറ്റ്:

  • മലയാളി യുവാവും യുവതിയും മരിച്ചനിലയിൽ
  • സംഭവം ബെംഗളൂരുവിൽ
  • മരിച്ചത് ഇടുക്കി സ്വദേശി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam abil soumini
അബിൽ, സൗമിനി
ബെംഗളൂരു: മലയാളി യുവാവും ബംഗാളി യുവതിയും അപ്പാർട്ട്മെന്‍റിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്‍റിലാണ് സംഭവം. മൂന്നു ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് തീപ്പൊള്ളലേറ്റ് നിലയിൽ ഇരുവരെയും കണ്ടെത്തിയത്.
ഇരുവരുടെയും നിലവിളി കേട്ട് ഫ്ലാറ്റിലേക്കെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ സൗമിനി മരിച്ചിരുന്നു. അബിലനെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച സിപിഎം പലസ്തീന്‍ വിഷയത്തിന്‍റെ ഗൗരവം ചോര്‍ത്തിക്കളഞ്ഞു: വിഡി സതീശൻ

സൗമിനി വിവാഹിതയാണെന്നാണ് പോലീസ് പറയുന്നത്. മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് ഇവർ. നഴ്സിങ് റിക്രൂട്ട്മെന്‍റ് ഏജൻസി ഉടമയായ അബിൽ അവിവാഹിതനാണ്. ആത്മഹത്യാ കുറിപ്പുകളൊന്നും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടില്ല.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസ്വഭാവിക മരണത്തിൽ കൊത്തന്നൂർ പോലീസ് കേസെടുത്തു. മരണകാരണം കണ്ടെത്താന്‍ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു. ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റില്‍വെച്ച് ഇരുവരും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പ്രഥമിക നിഗമനം.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056

Also Read : കേരളമൊന്നാകെ ബന്ധിപ്പിക്കാൻ ഒരു 'മെട്രോ'; യാഥാർഥ്യമായാൽ 'ജപ്പാൻ മോഡൽ' വികസനം; സെമി ഹൈസ്പീഡ് ട്രെയിനിന് റെയിൽവേ ബോർഡിൻ്റെ കൈത്താങ്ങ്

Read Latest National News and Malayalam News
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്