ആപ്പ്ജില്ല

CAA: മമതയും മായാവതിയുമില്ല, കോൺഗ്രസിൻ്റെ പ്രതിപക്ഷ യോഗത്തിന് തിരിച്ചടി

പാർലമെൻ്റ് അനക്സിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം ചേരാൻ തീരുമാനിച്ചത്. ശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്‍പി നേതാവ് മായാവതി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ശിവസേന തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കില്ല.

Samayam Malayalam 13 Jan 2020, 4:22 pm
Samayam Malayalam Congress


ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‍ക്കെതിരായ പ്രതിഷേധം പരിപാടികള്‍ ചര്‍ച്ചചെയ്യാൻ കോൺഗ്രസ് വിളിച്ചുചേര്‍ത്ത സംയുക്ത പ്രതിപക്ഷ യോഗത്തിന് തിരിച്ചടി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്‍പി നേതാവ് മായാവതി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിപക്ഷയോഗത്തിൽ വിള്ളൽ വീണത്.

Also Read: തീഗോളമായി താല്‍ അഗ്നിപര്‍വതം: ആയിരങ്ങളെ ഒഴിപ്പിച്ചു; മനില വിമാനത്താവളം അടച്ചു

വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നാരോപിച്ചാണ് സംയുക്ത പ്രതിപക്ഷ യോഗത്തിൽ നിന്ന് മമത ബാനര്‍ജി വിട്ടുനിൽക്കുന്നത്. അതേസമയം കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ യോഗത്തിൽ ബിഎസ്‍പി പങ്കെടുക്കുന്നത് രാജസ്ഥാനിലെ പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് മായാവതി പിന്മാറിയത്. രാജസ്ഥാനിലെ ബിഎസ്‍പി എംഎൽഎമാര്‍ പാര്‍ട്ടി വിട്ട് കോൺഗ്രസിൽ ചേര്‍ന്നിരുന്നു.

Also Read: Fact Check: ഇന്ദിരാ ഗാന്ധിക്ക് മാപ്പെഴുതി കൊടുത്ത യെച്ചൂരി; പ്രചാരണങ്ങളുടെ യാഥാർത്ഥ്യമെന്ത്

ശിവസേന അടക്കമുള്ള കക്ഷികളും യോഗത്തിൽ പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാർലമെൻ്റ് അനക്സിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം ചേരാൻ തീരുമാനിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ ആത്മാർഥമായി ഇടപെടുന്നത് കോൺഗ്രസാണെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയും ഇതരകക്ഷികളെ ചൊടിപ്പിച്ചതാണ് പ്രതിപക്ഷയോഗത്തിൽ വിട്ടുനിൽക്കാനുള്ള കാരണം.

Also Read: ശബരിമല പുനഃപരിശോധനാ ഹർജി പരിഗണിക്കില്ലെന്ന് ഭരണഘടനാ ബെഞ്ച്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്