കൊൽക്കത്ത: പശ്ചാമ ബംഗാൾ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മമത ബാനർജിയുടെ അനന്തരവനും എംപിയുമായി അഭിഷേക് ബാനർജിയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ അഭിഷേകിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിർദ്ദേശം നൽകി. അഭിഷേകിന്റെ ഭാര്യ രുജിര ബാനർജിയെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.
കണ്ണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഡൽഹിക്ക് പോകുകയാണെന്ന് അഭിഷേക് പറഞ്ഞു. കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞാൻ സുപ്രീംകോടതിയെ സമീപിക്കും. ആ വഴി എനിക്കു മുന്നിൽ തുറന്നിരിക്കുകയാണ്. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്." കേസ് പശ്ചി ബംഗാളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൊൽക്കത്തയിൽ വെച്ച് ചോദ്യം ചെയ്യണമെന്നാണ് അഭിഷേകിന്റെ ആവശ്യം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഭിഷേക് ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
"കൊൽക്കത്തയിൽ ഒരു ഇഡി ഓഫീസ് ഉണ്ട്. നിങ്ങൾക്ക് നേരത്തെ വിളിച്ചിട്ടുള്ളതുപോലെ എത്ര തവണ വേണമെങ്കിലും വിളിക്കാം. എനിക്ക് മറയ്ക്കാൻ ഒന്നും ഇല്ലാത്തതിനാൽ ഞാൻ അവിടെ വരും." അഭിഷേക് പറഞ്ഞു.
തന്റെ അനന്തിരവനേയും കുടുംബത്തെയും ഉപദ്രവിക്കാൻ കേന്ദ്രം കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയാണെന്ന് മമത നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഈസ്റ്റേൺ കോൾഫീൽഡിന്റെ രണ്ട് ഖനികളിൽ അനധികൃത ഖനനവും കൽക്കരി മോഷണവും ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃണമൂൽ നേതാക്കൾക്ക് കൽക്കരി മാഫിയ പണം നൽകാറുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു.
കണ്ണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഡൽഹിക്ക് പോകുകയാണെന്ന് അഭിഷേക് പറഞ്ഞു. കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞാൻ സുപ്രീംകോടതിയെ സമീപിക്കും. ആ വഴി എനിക്കു മുന്നിൽ തുറന്നിരിക്കുകയാണ്. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്." കേസ് പശ്ചി ബംഗാളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൊൽക്കത്തയിൽ വെച്ച് ചോദ്യം ചെയ്യണമെന്നാണ് അഭിഷേകിന്റെ ആവശ്യം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഭിഷേക് ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
"കൊൽക്കത്തയിൽ ഒരു ഇഡി ഓഫീസ് ഉണ്ട്. നിങ്ങൾക്ക് നേരത്തെ വിളിച്ചിട്ടുള്ളതുപോലെ എത്ര തവണ വേണമെങ്കിലും വിളിക്കാം. എനിക്ക് മറയ്ക്കാൻ ഒന്നും ഇല്ലാത്തതിനാൽ ഞാൻ അവിടെ വരും." അഭിഷേക് പറഞ്ഞു.
തന്റെ അനന്തിരവനേയും കുടുംബത്തെയും ഉപദ്രവിക്കാൻ കേന്ദ്രം കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയാണെന്ന് മമത നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഈസ്റ്റേൺ കോൾഫീൽഡിന്റെ രണ്ട് ഖനികളിൽ അനധികൃത ഖനനവും കൽക്കരി മോഷണവും ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃണമൂൽ നേതാക്കൾക്ക് കൽക്കരി മാഫിയ പണം നൽകാറുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു.