ന്യൂഡൽഹി: ബിജെപിക്കെതിരെ ദേശീയതലത്തിൽ പോരാടുമെന്ന് ആവർത്തിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിനും ഇടതിനും ഒപ്പം ചേരുമെന്നും മമത വ്യക്തമാക്കി. ഡൽഹിയിലെ ജന്തർ മന്തറിൽ ഇന്ന് സംഘടിപ്പിച്ച പ്രതിപക്ഷ മഹാ റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. സംസ്ഥാനതലത്തിൽ മാത്രമേ കോൺഗ്രസിനോടും ഇടതുപക്ഷത്തോടും അഭിപ്രായ വ്യത്യാസമുള്ളൂവെന്നും മമത ബാനർജി വ്യക്തമാക്കി. ദേശീയ തലത്തിൽ അവരുമായി യോജിച്ച് പ്രവർത്തിക്കാൻ മടിയില്ലെന്നും മമത കൂട്ടിച്ചേർത്തു. ആം ആദ്‌മി പാർട്ടി സംഘടിപ്പിച്ച റാലിയിലാണ് മമതയുടെ പ്രസ്താവന. മോദിയെ ഒഴിവാക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമാണ് മമത ഉയർത്തുന്നത്. തുടർച്ചയായ 35 വർഷത്തെ സിപിഎമ്മിന്റെ ബംഗാൾ ഭരണത്തിന് അന്ത്യം കുറിച്ചത് മമതയായിരുന്നു.
റാലിയിൽ സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാൾ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ റാലിയിൽ അപങ്കെടുത്തു. ജീവിതവും പാർട്ടിയും രാജ്യതാൽപര്യത്തിന് വേണ്ടി ത്യജിക്കുമെന്നും മമത സൂചിപ്പിച്ചു. ദേശീയ സർക്കാരിന്റെ കീഴിൽ വരുന്ന സിബിഐക്കെതിരെ കഴിഞ്ഞാഴ്ച്ച മമത ബാനർജി നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. സിബിഐ ബംഗാൾ പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാൻ സ്വീകരിച്ച നടപടിക്കെതിരെയാണ് മമത രംഗത്ത് വന്നത്. ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കഴിഞ്ഞ ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികളും ബിജെപി വിരുദ്ധ പ്രാദേശിക പാർട്ടികളുടെ നേതാക്കളും നായിഡുവിന് പിന്തുണയുമായി എത്തിയിരുന്നു.
റാലിയിൽ സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാൾ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ റാലിയിൽ അപങ്കെടുത്തു. ജീവിതവും പാർട്ടിയും രാജ്യതാൽപര്യത്തിന് വേണ്ടി ത്യജിക്കുമെന്നും മമത സൂചിപ്പിച്ചു. ദേശീയ സർക്കാരിന്റെ കീഴിൽ വരുന്ന സിബിഐക്കെതിരെ കഴിഞ്ഞാഴ്ച്ച മമത ബാനർജി നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. സിബിഐ ബംഗാൾ പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാൻ സ്വീകരിച്ച നടപടിക്കെതിരെയാണ് മമത രംഗത്ത് വന്നത്. ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കഴിഞ്ഞ ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികളും ബിജെപി വിരുദ്ധ പ്രാദേശിക പാർട്ടികളുടെ നേതാക്കളും നായിഡുവിന് പിന്തുണയുമായി എത്തിയിരുന്നു.