ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തുടർച്ചയായി രണ്ടുതവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മമത ബാനർജിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. മമതയുടെ തൃണമൂൽ കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടി പദവി നൽകി.
പത്ത് വർഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളോ രണ്ട് പൊതു തെരഞ്ഞെടുപ്പുകളോ ദേശീയ പാർട്ടി പദവിക്ക് പരിഗണിക്കണമെന്ന പുതിയ തീരുമാനമാണ് തൃണമൂലിനെ തുണച്ചത്.
നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ആറ് ശതമാനം വോട്ട്, അല്ലെങ്കിൽ ലോക്‌സഭയിൽ ആകെയുള്ളതിന്റെ രണ്ട് ശതമാനം സീറ്റുകൾ അതുമല്ലെങ്കിൽ നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി എന്നിവയാണ് ദേശീയ പാർട്ടി പദവി ലഭിക്കാൻ നിലവിലെ നിബന്ധനകൾ.
പദവി ലഭിച്ചതോടെ തൃണമൂലിന് രാജ്യത്ത് എവിടെ മത്സരിച്ചാലും പാർട്ടി ചിഹ്നം ലഭിക്കും.
പത്ത് വർഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളോ രണ്ട് പൊതു തെരഞ്ഞെടുപ്പുകളോ ദേശീയ പാർട്ടി പദവിക്ക് പരിഗണിക്കണമെന്ന പുതിയ തീരുമാനമാണ് തൃണമൂലിനെ തുണച്ചത്.
നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ആറ് ശതമാനം വോട്ട്, അല്ലെങ്കിൽ ലോക്‌സഭയിൽ ആകെയുള്ളതിന്റെ രണ്ട് ശതമാനം സീറ്റുകൾ അതുമല്ലെങ്കിൽ നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി എന്നിവയാണ് ദേശീയ പാർട്ടി പദവി ലഭിക്കാൻ നിലവിലെ നിബന്ധനകൾ.
പദവി ലഭിച്ചതോടെ തൃണമൂലിന് രാജ്യത്ത് എവിടെ മത്സരിച്ചാലും പാർട്ടി ചിഹ്നം ലഭിക്കും.