കൊൽക്കത്ത: ഇസ്രായേലി ചാര സോഫ്റ്റ്‌വയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തൽ വിവാദമായിരിക്കെ പശ്ചിമബംഗാൾ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി ലോക്കുർ, കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ എന്നിവർക്കാണ് അന്വേഷണ ചുമതല. അനധികൃത ഹാക്കിങ്ങ്, ഫോൺ ചോർത്തൽ, നിരീക്ഷനം എന്നിവയാകും പ്രധാനമായും അന്വേഷണ പരിധിയിൽ ഉണ്ടാകുക. കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ നടപടിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. "പെഗാസസ് ചോർത്തൽ വിവരങ്ങൾ പുറത്തുവന്നിട്ട് ദിവസങ്ങളായി. ഇക്കാര്യത്തിൽ കേന്ദ്രം നിഷ്ക്രിയമായതിനാലാണ് സർക്കാർ സ്വന്തം നിലയിൽ അന്വേഷണം പ്രഖ്യാപിച്ചത്. ബംഗാളിൽ നിന്നുള്ള നിരവധിയാളുടെ ഫോൺ വിവരങ്ങൾ ചോർത്തപ്പെട്ടു. അന്വേഷണത്തിന് തുടക്കമിട്ട ബംഗാൾ സർക്കാരിൻ്റെ മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്" - എന്നും മമത പറഞ്ഞു.
ജനാധിപത്യത്തിൻ്റെ വക്താക്കളായ മാധ്യമങ്ങൾ, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നീ സംവിധാനങ്ങളെ പെഗാസസ് ലക്ഷ്യമിട്ടിരിക്കുകയാണ്. രാജ്യത്തിന് ഭീഷണിയാകുന്ന കാര്യമാണിത്. ഫോൺ ചോർത്തൽ ആശങ്കയുള്ളതിനാൽ പ്രവർത്തകരോടും നേതാക്കളോടും സംസാരിക്കാൻ പോലും കഴിയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നില്ലെന്നും മമത പറഞ്ഞു.
അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പി.എ ആയ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി കെ ജെയിൻ തുടങ്ങിയവരുടെയും ചില സൈനിക ഉദ്യോഗസ്ഥരുടെയും ഫോണുകൾ നിരീക്ഷിക്കപ്പെട്ടു. റോയിലെയും ബിഎസ്എഫിലെയും ഉദ്യോഗസ്ഥരുടെയും ഫോണുകൾ ചോർത്തിയെന്ന വിവരവും പുറത്തുവന്നു. വിവാദമായ ടു ജി കേസ് അന്വേഷിച്ച എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനുമായ രാജശ്വർ സിങിൻ്റെ ഫോണും ചോർത്തിയെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.
ജനാധിപത്യത്തിൻ്റെ വക്താക്കളായ മാധ്യമങ്ങൾ, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നീ സംവിധാനങ്ങളെ പെഗാസസ് ലക്ഷ്യമിട്ടിരിക്കുകയാണ്. രാജ്യത്തിന് ഭീഷണിയാകുന്ന കാര്യമാണിത്. ഫോൺ ചോർത്തൽ ആശങ്കയുള്ളതിനാൽ പ്രവർത്തകരോടും നേതാക്കളോടും സംസാരിക്കാൻ പോലും കഴിയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നില്ലെന്നും മമത പറഞ്ഞു.
അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പി.എ ആയ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി കെ ജെയിൻ തുടങ്ങിയവരുടെയും ചില സൈനിക ഉദ്യോഗസ്ഥരുടെയും ഫോണുകൾ നിരീക്ഷിക്കപ്പെട്ടു. റോയിലെയും ബിഎസ്എഫിലെയും ഉദ്യോഗസ്ഥരുടെയും ഫോണുകൾ ചോർത്തിയെന്ന വിവരവും പുറത്തുവന്നു. വിവാദമായ ടു ജി കേസ് അന്വേഷിച്ച എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനുമായ രാജശ്വർ സിങിൻ്റെ ഫോണും ചോർത്തിയെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.