കൊൽക്കത്ത: സിബിഐ ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാള്‍ പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായ യുദ്ധപ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കൊൽക്കത്ത മെട്രോ ചാനലിൽ സത്യഗ്രഹമിരിക്കുകയാണ് മമതാ ബാനര്‍ജി. തൃണമൂൽ കോൺഗ്രസ് നേതാക്കള്‍ പ്രതികളായ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കൊൽക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് തടഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തുടര്‍ന്ന് രാത്രി 8.30ന് മുഖ്യമന്ത്രി ആരംഭിച്ച സത്യഗ്രഹത്തിന് പ്രതിപക്ഷവും പിന്തുണ പ്രഖ്യാപിച്ചു.
കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ 40 അംഗ സിബിഐ സംഘത്തെ കാവൽച്ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് തടഞ്ഞത്. കമ്മീഷണറെ കാണണമെന്ന് നിര്‍ബന്ധം പിടിച്ച സിബിഐ ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി പോലസ് ആദ്യം പാര്‍ക്ക് സ്ട്രീറ്റ് സ്റ്റേഷനിലേയ്ക്കും പിന്നീട് ഷേക്സ്പിയര് സരണി പോലീസ് സ്റ്റേഷനിലേയ്ക്കും മാറ്റുകയായിരുന്നു. സിജിഓ കോംപ്ലക്സിലെ സിബിഐ ഓഫീസും പോലീസ് വളഞ്ഞിരുന്നു. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മമത സത്യഗ്രഹം ആരംഭിക്കുകയായിരുന്നു. കമ്മീഷണറും തൃണമൂൽ നേതാക്കളും മമതയ്ക്ക് ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രി മോദിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നിര്‍ദ്ദേശത്തിലാണ് സിബിഐ സംഘം എത്തിയതെന്നാണ് മമതയുടെ ആരോപണം. പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാക്കിയതിന്റെ പക പോക്കുകയാണെന്നും ഭരണഘടനയും ഫെഡറലിസവും തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും മമത ആരോപിച്ചു.
അതേസമയം, ബംഗാള്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സിബിഐ. സംസ്ഥാനത്ത് സിബിഐയ്ക്ക് കഴിഞ്ഞ നവംബറിൽ പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു.സിബിഐ ഓഫീസ് പോലീസ് വളഞ്ഞതിനെത്തുടര്‍ന്ന് സിബിഐ ഓഫീസിന് ആര്‍പിഎഫ് സുരക്ഷ ഒരുക്കാനെത്തി.
ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ നടക്കുന്ന ഏറ്റമുട്ടലിന്റെ തുടര്‍ച്ചയാണ് നിലവിലെ അസാധാരണ സാഹചര്യമെന്നാണ് വിലയിരുത്തൽ.
കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ 40 അംഗ സിബിഐ സംഘത്തെ കാവൽച്ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് തടഞ്ഞത്. കമ്മീഷണറെ കാണണമെന്ന് നിര്‍ബന്ധം പിടിച്ച സിബിഐ ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി പോലസ് ആദ്യം പാര്‍ക്ക് സ്ട്രീറ്റ് സ്റ്റേഷനിലേയ്ക്കും പിന്നീട് ഷേക്സ്പിയര് സരണി പോലീസ് സ്റ്റേഷനിലേയ്ക്കും മാറ്റുകയായിരുന്നു. സിജിഓ കോംപ്ലക്സിലെ സിബിഐ ഓഫീസും പോലീസ് വളഞ്ഞിരുന്നു. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മമത സത്യഗ്രഹം ആരംഭിക്കുകയായിരുന്നു. കമ്മീഷണറും തൃണമൂൽ നേതാക്കളും മമതയ്ക്ക് ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രി മോദിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നിര്‍ദ്ദേശത്തിലാണ് സിബിഐ സംഘം എത്തിയതെന്നാണ് മമതയുടെ ആരോപണം. പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാക്കിയതിന്റെ പക പോക്കുകയാണെന്നും ഭരണഘടനയും ഫെഡറലിസവും തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും മമത ആരോപിച്ചു.
അതേസമയം, ബംഗാള്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സിബിഐ. സംസ്ഥാനത്ത് സിബിഐയ്ക്ക് കഴിഞ്ഞ നവംബറിൽ പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു.സിബിഐ ഓഫീസ് പോലീസ് വളഞ്ഞതിനെത്തുടര്‍ന്ന് സിബിഐ ഓഫീസിന് ആര്‍പിഎഫ് സുരക്ഷ ഒരുക്കാനെത്തി.
ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ നടക്കുന്ന ഏറ്റമുട്ടലിന്റെ തുടര്‍ച്ചയാണ് നിലവിലെ അസാധാരണ സാഹചര്യമെന്നാണ് വിലയിരുത്തൽ.