ബെംഗളൂരു: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ ആക്രമിച്ചത് മലയാളി യുവാവ്. ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ ആക്രമിച്ചതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. സെൽഫിയെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നുള്ള വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ജോൺസൻ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സിഐഎസ്എഫ് പിടികൂടിയ ശേഷം ഇയാളെ പോലീസിന് കൈമാറി. കേസ് നടപടികൾക്ക് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി അറിയിച്ചെങ്കിലും സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പോലീസ് അറിയിച്ചിരുന്നു. എന്നാൽ, വിജയ് സേതുപതിയുടെ പി.എ പോലീസ് സ്റ്റേഷനിലെത്തി സംഭവത്തിൽ പരാതിയില്ലെന്നും പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ഔദ്യോഗികമായി എഴുതി നൽകിയെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.
യുവാവിൻ്റെ ആക്രമണത്തിൽ താരത്തിനൊപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടിപടികൾ സ്വീകരിക്കാനുള്ള തീരുമാനത്തിലായിരുന്നു പോലീസ്. കേസ് നടപടികൾക്ക് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി അറിയിച്ചതോടെ പോലീസ് തുടർനടപടി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.
ചൊവ്വാഴ്ച വൈകിട്ടാണ് ബെംഗളൂരു വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങളുണ്ടായത്. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടെയാണ് വിജയ് സേതുപതിയെ ജോൺസൺ ആക്രമിച്ചത്. ഇയാൾ താരത്തിന്റെ പിന്നാലെ ഓടിയെത്തുകയും ചാടി തൊഴിക്കാൻ ശ്രമിക്കുകയും ചെയ്യുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ വിജയ് സേതുപതി മുന്നോട്ട് ആഞ്ഞ് പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്നവരും വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരും ചേർന്ന് ജോൺസനെ പിടിച്ച് മാറ്റുകയായിരുന്നു. സംഭവസ്ഥലത്ത് വാക്കുതര്‍ക്കമുണ്ടായെങ്കിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചിരുന്നു. ആക്രമണത്തിൽ വിജയ് സേതുപതിക്ക് പരിക്കേറ്റിട്ടില്ല.
ജോൺസൻ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സിഐഎസ്എഫ് പിടികൂടിയ ശേഷം ഇയാളെ പോലീസിന് കൈമാറി. കേസ് നടപടികൾക്ക് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി അറിയിച്ചെങ്കിലും സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പോലീസ് അറിയിച്ചിരുന്നു. എന്നാൽ, വിജയ് സേതുപതിയുടെ പി.എ പോലീസ് സ്റ്റേഷനിലെത്തി സംഭവത്തിൽ പരാതിയില്ലെന്നും പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ഔദ്യോഗികമായി എഴുതി നൽകിയെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.
യുവാവിൻ്റെ ആക്രമണത്തിൽ താരത്തിനൊപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടിപടികൾ സ്വീകരിക്കാനുള്ള തീരുമാനത്തിലായിരുന്നു പോലീസ്. കേസ് നടപടികൾക്ക് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി അറിയിച്ചതോടെ പോലീസ് തുടർനടപടി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.
ചൊവ്വാഴ്ച വൈകിട്ടാണ് ബെംഗളൂരു വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങളുണ്ടായത്. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടെയാണ് വിജയ് സേതുപതിയെ ജോൺസൺ ആക്രമിച്ചത്. ഇയാൾ താരത്തിന്റെ പിന്നാലെ ഓടിയെത്തുകയും ചാടി തൊഴിക്കാൻ ശ്രമിക്കുകയും ചെയ്യുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ വിജയ് സേതുപതി മുന്നോട്ട് ആഞ്ഞ് പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്നവരും വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരും ചേർന്ന് ജോൺസനെ പിടിച്ച് മാറ്റുകയായിരുന്നു. സംഭവസ്ഥലത്ത് വാക്കുതര്‍ക്കമുണ്ടായെങ്കിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചിരുന്നു. ആക്രമണത്തിൽ വിജയ് സേതുപതിക്ക് പരിക്കേറ്റിട്ടില്ല.