ആപ്പ്ജില്ല

ആമ്പുലൻസില്ല; സഹോദരന്‍റെ മൃതദേഹം യുവാവ് വീട്ടിലെത്തിച്ചത് സൈക്കിളില്‍ വെച്ചുകെട്ടി

ഈ മേഖലയില്‍ കോണ്‍ക്രീറ്റ് പാലമില്ലാത്തിനാല്‍ മരിച്ചവരേയും രോഗികളേയും ഇവിടുത്തെ വീടുകളിലേക്ക് ആംബുലന്‍സില്‍ എത്തിക്കാൻ ബുദ്ധിമുട്ടാണ്.

TNN 19 Apr 2017, 3:22 pm
ദിസ്‍‍പൂര്‍: ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും സഹോദരന്‍റെ മൃതദേഹം യുവാവി വീട്ടിലെത്തിച്ചത് സൈക്കിളില്‍ കെട്ടിവെച്ച്. അസം മുഖ്യമന്ത്രിയായ സര്‍ബനാനന്ദ സോനാവാളിന്‍റെ മണ്ഡലമായ മാജുളിയിലാണ് സംഭവം നടന്നത്. കളഹന്ദിയില്‍ ദനാ മാജി മുൻപ് ഇത്തരത്തില്‍ സമാനമായ ദുരവസ്ഥ നേരിട്ടതായി നമ്മൾ റിപ്പോര്‍ട്ട് വായിച്ചിട്ടുള്ളതാണ്. പ്രമുഖ ദേശീയ മാധ്യമമായ എഎൻഐ ആണ് മാജുളിയിലെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam man brought home his brothers dead body in cycle
ആമ്പുലൻസില്ല; സഹോദരന്‍റെ മൃതദേഹം യുവാവ് വീട്ടിലെത്തിച്ചത് സൈക്കിളില്‍ വെച്ചുകെട്ടി


മുളകൊണ്ടുണ്ടാക്കിയ പാലത്തിലൂടെ സൈക്കിളില്‍ കെട്ടിവെച്ച മൃതദേഹവുമായി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന യുവാവിന്‍റെ ദൃശ്യം വൈറലാകുകയാണിപ്പോൾ. സ്വന്തം ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് ഈ മുളംപാലം മാത്രമാണ്. സ്വന്തം വസതിയില്‍ വെച്ച് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനായാണ് മൃതദേഹം സ്വന്തം ഗ്രാമമായ ലൂയിത് ഖബാലുവിലേക്ക് യുവാവ് മൃതദേഹവുമായി എത്തിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലയില്‍ കോണ്‍ക്രീറ്റ് പാലമില്ലാത്തിനാല്‍ മരിച്ചവരേയും രോഗികളേയും ഇവിടുത്തെ വീടുകളിലേക്ക് ആംബുലന്‍സില്‍ എത്തിക്കാൻ ബുദ്ധിമുട്ടാണെന്നും അവര്‍ വ്യക്തമാക്കി.



വീഡിയോ വിവാദമായതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. യുവാവിന് നേരിട്ട ദുരനുഭവം ബിജെപിയുടെ വികസന വാഗ്‍‍ദാനങ്ങള്‍ വെറും പൊള്ളയാണെന്ന് തെളിയിക്കുകയാണ്. ആരോഗ്യ പരിപാലനത്തിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ വൻ പരാജയമാണ്. എന്നാല്‍ മാജുളിയെ സംസ്ഥാനത്തെ ആദ്യത്തെ വൈഫൈ ജില്ലയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍ ഇപ്പോൾ.


Majuli (Assam): Man carries body of his 18 year old brother on a bicycle due to absence of a motorable road in the area. pic.twitter.com/y04Y9AtVGD — ANI (@ANI_news) April 19, 2017
ഏകദേശം ഒരു വര്‍ഷം മുൻപാണ് വികസനം വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ മാജുളിയില്‍ അടിയന്തിരമായി വേണ്ടത് വൈഫൈ അല്ലെന്നും ആരോഗ്യ മേഖലയിലെ മാറ്റങ്ങളാണെന്നും ഗ്രാമവാസികൾ ആവശ്യപ്പെടുന്നു. മാജുളിയില്‍ ഇന്നും പഴയ റോഡുകളും വിദ്യാഭ്യാസ സംവിധാനവും തന്നെയാണ് നിലനില്‍ക്കുന്നത്. മാജുളിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണ് യുവാവിന് തന്‍റെ സഹോദരന്‍റെ മൃതദേഹം സൈക്കിളില്‍ വെച്ചുകെട്ടി വീട്ടിലെത്തിക്കേണ്ടി വന്നതെന്നും മാജുളി സ്വദേശി പറഞ്ഞു.




man brought home his brother's dead body in cycle

Ambulance is not available; man brought home his brother's dead body in cycle

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്