അഗര്‍ത്തല: കുട്ടികളെ തട്ടികൊണ്ടുപോകുന്നവർ എന്നാരോപിച്ച് ത്രിപുരയിൽ മൂന്നുപേരെ ആൾക്കൂട്ടം മർദ്ദിച്ചു. പടിഞ്ഞാറന്‍ ത്രിപുരയിലെ മുരാബാരി ജില്ലയിലായിരുന്നു സംഭവം.മർദ്ദനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റു രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ജഹിര്‍ ഖാന്‍ ആണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായ ഖുര്‍ഷിദ് ഖാന്‍, ഖുല്‍ഷാര്‍ എന്നിവർക്കാണ് പരിക്കേറ്റത്.
സാമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് ജനക്കൂട്ടം ഇവരെ മര്‍ദിച്ചത്. നൂറോളം വരുന്ന സംഘം മൂന്നുപേരെയും പിടികൂടി മര്‍ദിക്കുകയായിരുന്നു. തുടർന്ന് ഇവര്‍ ഓടി അടുത്തുള്ള പൊലീസ് ക്യാമ്പില്‍ അഭയം തേടി. അക്രമണം തടയാൻ പൊലീസ് ജനക്കൂട്ടത്തിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. എന്നാല്‍ ആള്‍കൂട്ടം ക്രമാധീതമായി വര്‍ധിച്ചു. ആയിരത്തോളം പേര്‍ ക്യാമ്പിലേക്ക് ഇരച്ചുകയറി ജഹിര്‍ ഖാനെയും സുഹൃത്തുക്കളെയും മര്‍ദിച്ചു.
ആക്രമണത്തിൽ ഏതാനും പൊലീസുകാര്‍ക്കും പരിക്കുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സാമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് ജനക്കൂട്ടം ഇവരെ മര്‍ദിച്ചത്. നൂറോളം വരുന്ന സംഘം മൂന്നുപേരെയും പിടികൂടി മര്‍ദിക്കുകയായിരുന്നു. തുടർന്ന് ഇവര്‍ ഓടി അടുത്തുള്ള പൊലീസ് ക്യാമ്പില്‍ അഭയം തേടി. അക്രമണം തടയാൻ പൊലീസ് ജനക്കൂട്ടത്തിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. എന്നാല്‍ ആള്‍കൂട്ടം ക്രമാധീതമായി വര്‍ധിച്ചു. ആയിരത്തോളം പേര്‍ ക്യാമ്പിലേക്ക് ഇരച്ചുകയറി ജഹിര്‍ ഖാനെയും സുഹൃത്തുക്കളെയും മര്‍ദിച്ചു.
ആക്രമണത്തിൽ ഏതാനും പൊലീസുകാര്‍ക്കും പരിക്കുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.