ആപ്പ്ജില്ല

വിവാഹത്തിന് വീട്ടിലെത്താൻ 850 കി.മീറ്റർ സൈക്കിൾ ചിവിട്ടി; ഒടുവില്‍ എത്തിയത് ക്വറന്റൈൻ കേന്ദ്രത്തിൽ

ഏപ്രിൽ 15നായിരുന്നു 24കാരൻ സോനു കുമാർ ചൗഹാന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ലുധിയാനയിലെ ടൈൽ ഫാക്ടറിയിൽ ജോലി ചെയ്തു വരുകയായിരുന്ന സോനുവിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് മടങ്ങാൻ കഴിയാതെയായി. ഇതോടെ സൈക്കിള്‍ ചവിട്ടി സോനു വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു.

Samayam Malayalam 19 Apr 2020, 2:14 pm
ലഖ്നൗ: വിവാഹത്തിന് വീട്ടിലെത്താൻ സൈക്കിളുമായി പുറപ്പെട്ട യുവാക്കളെ ഉദ്യോഗസ്ഥർ പിടികൂടി ക്വറന്റൈൻ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പഞ്ചാബിലെ ലുധിയാനിൽനിന്നും ഉത്തർപ്രദേശിലേക്കാണ് യുവാക്കൾ സൈക്കിൽ ചവിട്ടി എത്തിയത്. രാത്രിയും പകലുമായി ഒരാഴ്ചയോളം സൈക്കിൾ ചവിട്ടി ഏകദേശം 850 കിലോമീറ്റർ ദൂരമാണ് യുവാക്കൾ താണ്ടിയത്. എന്നാൽ ഇതിനിടെ യുവാക്കളെ പോലീസ് പിടികൂടുകയും കൊറോണ വൈറസ് നിരീക്ഷണത്തിനായി ക്വറന്റൈൻ കേന്ദ്രത്തിലേക്ക് അയക്കുകയുമായിരുന്നു. കഴിഞ്ഞ ‍ഞായറാഴ്ചയായിരുന്നു സംഭവം.
Samayam Malayalam man pedals 850 km homewards for his wedding landed in a quarantine centre
വിവാഹത്തിന് വീട്ടിലെത്താൻ 850 കി.മീറ്റർ സൈക്കിൾ ചിവിട്ടി; ഒടുവില്‍ എത്തിയത് ക്വറന്റൈൻ കേന്ദ്രത്തിൽ


ഏപ്രിൽ 15നായിരുന്നു ഉത്തർപ്രദേശ് സ്വദേശിയായ 24കാരൻ സോനു കുമാർ ചൗഹാന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ലുധിയാനയിലെ ടൈൽ ഫാക്ടറിയിൽ ജോലി ചെയ്തു വരുകയായിരുന്ന സോനുവിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് മടങ്ങാൻ കഴിയാതെയായി. ഒടുവിൽ വിവാഹത്തിന് വീട്ടിലെത്താനായി സോനു തന്റെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം സൈക്കിളുമായി പുറപ്പെടുകയായിരുന്നു. യുപിയെ മഹാരാജ്ഗഞ്ജ് ജില്ലയിലെ പിപ്ര റസൂൽപുരിലാണ് സോനുവിന്റെ വീട്.

വീട്ടിലെത്താൻ ഏകദേശം 150 കിലോമീറ്റർ ദൂരം മാത്രം ബാക്കിനിൽക്കെ ബൽറാംപുരത്തുനിന്നാണ് സോനുവിനെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടിയത്. തുടർന്ന് യുവാക്കളെ ഇവിടെയുള്ള ക്വറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം യുവാക്കളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ അവരെ വീട്ടിലേക്ക് മടക്കി അയക്കുമെന്ന് ബൽറാംപുരം എസ്‍പി ദേവരഞ്ജൻ വർമ്മ പറഞ്ഞു.

Also Read: ലോക്ക്ഡൗണിനിടെ മദ്യം വിൽക്കാൻ നിർബന്ധിച്ചു; 30കാരനെ യുവാക്കൾ ശ്വാസംമുട്ടിച്ച് കൊന്നു

അതേസമയം. ഉദ്യോഗസ്ഥർ വീട്ടിലേക്ക് പോകാൻ അനുവദിച്ചിരുന്നെങ്കിൽ ഒരുപക്ഷെ തന്റെ വിവാഹം നടക്കുമായിരുന്നുവെന്ന് സോനു പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഒരുപാട് അപേക്ഷിച്ചു നോക്കിയെങ്കിലും ഉദ്യോഗസ്ഥർ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചില്ലന്നും സോനു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്