ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു കോളനിയിലെ 1500 പേർക്ക് സദ്യ വിളമ്പിയ പ്രവാസിക്കും കുടുംബാഗങ്ങൾക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. മോറെന ജില്ലയിലുള്ള ഒരു കോളനിയിലാണ് സംഭവം. പ്രവാസി ഉൾപ്പടെ കുടുംബത്തിലെ 12 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചടങ്ങ് സംഘിപ്പിച്ച കോളനി അധികൃതർ പൂർണ്ണമായും അടച്ചുപൂട്ടി.
ദുബായിൽ ജോലി ചെയ്തുവരുകയായിരുന്ന സുരേഷ് മാർച്ച് 17നായിരുന്നു നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇതിന് പിന്നാലെ അമ്മയുടെ ഓർമ്മ ദിവസമായ മാർച്ച് 20ന് സുരേഷ് നാട്ടുകാർക്ക് സദ്യ വിളമ്പി. ഏകദേശം ആയിരത്തഞ്ഞൂറോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മാർച്ച് 25ഓടെ സുരേഷിന് കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. എന്നാൽ, നാല് ദിവസം കഴിഞ്ഞ് മാത്രമായിരുന്നു സുരേഷ് ഡോക്ടറെ സമീപിച്ചത്. പരിശോധനയിൽ സുരേഷിന് കൊറോണ സ്ഥിരീകരിച്ചു. പിന്നാലെ രോഗലക്ഷണങ്ങളുമായെത്തിയ അയാളുടെ ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു.
Also Read: ധാരാവി കൊറോണ മരണം; 'വൈറസ് ബാധിച്ചത് തബ് ലീഗ് കഴിഞ്ഞ് മടങ്ങിയ മലയാളികളിൽ നിന്ന്'
ഇതോടെ സുരേഷുമായി അടുത്തിടപഴകിയ 23 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ എട്ട് സ്ത്രീകളടക്കം 10 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. സുരേഷും ഭാര്യയുമടക്കം കൊറോണ സ്ഥിരീകരിച്ച 12 പേർ ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കൂടാതെ പരിശോധനാ ഫലം നെഗറ്റീവ് കാണിച്ചവരോട് വീട്ടിൽ ഐസോലേഷൻിൽ കഴിയാൻ നിർദ്ദേശിച്ചതായി ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർസി ബൻഡിൽ പറഞ്ഞു. അതേസമയം, ദുബായിൽനിന്നും വരുന്ന വഴി വിമാനത്താവളത്തിലടക്കം ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, അന്ന് യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിൽ ജോലി ചെയ്തുവരുകയായിരുന്ന സുരേഷ് മാർച്ച് 17നായിരുന്നു നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇതിന് പിന്നാലെ അമ്മയുടെ ഓർമ്മ ദിവസമായ മാർച്ച് 20ന് സുരേഷ് നാട്ടുകാർക്ക് സദ്യ വിളമ്പി. ഏകദേശം ആയിരത്തഞ്ഞൂറോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മാർച്ച് 25ഓടെ സുരേഷിന് കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. എന്നാൽ, നാല് ദിവസം കഴിഞ്ഞ് മാത്രമായിരുന്നു സുരേഷ് ഡോക്ടറെ സമീപിച്ചത്. പരിശോധനയിൽ സുരേഷിന് കൊറോണ സ്ഥിരീകരിച്ചു. പിന്നാലെ രോഗലക്ഷണങ്ങളുമായെത്തിയ അയാളുടെ ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു.
Also Read: ധാരാവി കൊറോണ മരണം; 'വൈറസ് ബാധിച്ചത് തബ് ലീഗ് കഴിഞ്ഞ് മടങ്ങിയ മലയാളികളിൽ നിന്ന്'
ഇതോടെ സുരേഷുമായി അടുത്തിടപഴകിയ 23 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ എട്ട് സ്ത്രീകളടക്കം 10 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. സുരേഷും ഭാര്യയുമടക്കം കൊറോണ സ്ഥിരീകരിച്ച 12 പേർ ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കൂടാതെ പരിശോധനാ ഫലം നെഗറ്റീവ് കാണിച്ചവരോട് വീട്ടിൽ ഐസോലേഷൻിൽ കഴിയാൻ നിർദ്ദേശിച്ചതായി ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർസി ബൻഡിൽ പറഞ്ഞു. അതേസമയം, ദുബായിൽനിന്നും വരുന്ന വഴി വിമാനത്താവളത്തിലടക്കം ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, അന്ന് യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.