ന്യൂഡൽഹി: വിവാഹശേഷം ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിച്ച ശേഷം വിദേശത്തേയ്ക്ക് കടന്നു കളയുന്ന പ്രവാസി പുരുഷന്മാരുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിതാ ശിശുവികസനകാര്യ മന്ത്രി മനേകാ ഗാന്ധി. 45ഓളം പ്രവാസികളുടെ പാസ്പോര്‍ട്ടുകളാണ് ഇത്തരത്തിൽ റദ്ദാക്കിയത്. പ്രവാസി ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ച് കടന്നു കളയുന്നതിനെപ്പറ്റി അന്വേഷിക്കാനായി രൂപീകരിച്ച ഇന്‍റഗ്രേറ്റഡ് നോഡൽ ഏജൻസിയാണ് ഇക്കാര്യത്തിൽ നടപടിയെടുത്തത്. ഭാര്യമാരെ ഉപേക്ഷിച്ചു വിദേശത്തേയ്ക്ക് കടന്ന വിദേശ ഇന്ത്യക്കാര്‍ക്ക് ഏജൻസി നോട്ടീസ് അയച്ചതായും ഇതിൽ 45 പേരുടെ പാസ്പോര്‍ട്ടുകള്‍ വിദേശകാര്യമന്ത്രാലയം തടഞ്ഞു വെച്ചതായും മന്ത്രി അറിയിച്ചു. വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ സെക്രട്ടറി രാകേഷ് ശ്രീവാസ്തവയാണ് ഇതിനായി രൂപീകരിച്ച ഇന്‍റഗ്രേറ്റഡ് നോഡൽ ഏജൻസിയുടെ അധ്യക്ഷൻ.
ഇത്തരത്തിൽ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനായി രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചതായി പറഞ്ഞ മനേകാ ഗാന്ധി ബിൽ രാജ്യസഭ പാസാക്കാത്തതിൽ അത്ഭുതം പ്രകടിപ്പിച്ചു. വനിതാശിശുക്ഷേമ മന്ത്രാലയത്തിനു പുറമെ വിദേശകാര്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നിയമനീതി മന്ത്രാലയവും ചേര്‍ന്നാണ് ഇതിനായി ബിൽ കൊണ്ടുവന്നത്.
ഇത്തരത്തിൽ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനായി രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചതായി പറഞ്ഞ മനേകാ ഗാന്ധി ബിൽ രാജ്യസഭ പാസാക്കാത്തതിൽ അത്ഭുതം പ്രകടിപ്പിച്ചു. വനിതാശിശുക്ഷേമ മന്ത്രാലയത്തിനു പുറമെ വിദേശകാര്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നിയമനീതി മന്ത്രാലയവും ചേര്‍ന്നാണ് ഇതിനായി ബിൽ കൊണ്ടുവന്നത്.