ആപ്പ്ജില്ല

അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം; 8 മരണം

തീപിടുത്തത്തെ തുടര്‍ന്ന്, 35 ലധികം രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി. ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്.

Samayam Malayalam 6 Aug 2020, 10:36 am
അഹമ്മദാബാദ്: കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ എട്ട് മരണം. മരിച്ചവരില്‍ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നവരംഗ്പുരയിലെ ശ്രേയ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 03.05 ഓടെയാണ് തീപിടുത്തം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam നവരംഗ്പുരയിലെ തീപിടുത്തം ഉണ്ടായ ആശുപത്രി


Also Read: അതിതീവ്ര മഴ: ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്; ദേശീയ ദുരന്ത നിവാരണ സേന കേരളത്തിൽ


ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് 35 ലധികം രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി. ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്.


സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. തീപിടുത്തത്തില്‍ പൊള്ളലേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് മോദി ആശംസിച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയും അനുശോചിച്ചു.


Also Read: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം? ഡാമുകളില്‍ ജലനിപരപ്പ് ഉയരാം, കേരളത്തിന് മുന്നറിയിപ്പ്

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരന്തനിവരാണ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അഗ്നിരക്ഷേസേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. എട്ട് ഫയര്‍ എഞ്ചിനുകളും 10 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.


Also Read: മഹാരാഷ്ട്രയിൽ 10,309 പുതിയ കൊവിഡ് രോഗികൾ; വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ അറിയാം

ഷ്‌റേ ആശുപത്രിയില്‍ നിലവില്‍ കൊവിഡ് രോഗികളെയാണ് ചികിത്സിക്കുന്നത്. തീപിടുത്തം ഉണ്ടായതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്