ജെയ്പൂർ: രാജസ്ഥാനിൽ പന്തൽ തകർന്നുവീണ് 14 പേർ മരിച്ചു. നാൽപ്പതിലേറെ പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രധാനമന്ത്രിയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഖേദം പ്രകടിപ്പിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ മതപരമായ ചടങ്ങായ രാമകഥ കേൾക്കൽ ചടങ്ങിനിടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ ബാർമറിലെ നഹ്ത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റിലും മഴയിലുമാണ് പന്തൽ തകർന്നുവീണത്. നാനൂറിലേറെപ്പേർ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. മഴയ്ക്ക് ശേഷമുണ്ടായ ഷോട്ട് സർക്യൂട്ട് മരണ സംഖ്യ വർദ്ധിക്കാൻ കാരണമായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അപകട വിവരം പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. സംഭവം ദൌർഭാഗ്യകരമാണെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഗ്ലോട്ട് പറഞ്ഞു.
പരിക്കേറ്റവരെ ബാർമറിലെ നഹ്ത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റിലും മഴയിലുമാണ് പന്തൽ തകർന്നുവീണത്. നാനൂറിലേറെപ്പേർ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. മഴയ്ക്ക് ശേഷമുണ്ടായ ഷോട്ട് സർക്യൂട്ട് മരണ സംഖ്യ വർദ്ധിക്കാൻ കാരണമായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അപകട വിവരം പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. സംഭവം ദൌർഭാഗ്യകരമാണെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഗ്ലോട്ട് പറഞ്ഞു.