രാജസ്ഥാനിലെ കോട്ടയിൽ 40ലധികം പേർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു, തെരച്ചിൽ തുടരുന്നു

രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ഇന്ദർഗഢ് പ്രദേശത്തെ കമലേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ദർശനത്തിന് പോയ ആളുകളാണ് അപകടത്തിൽ പെട്ടത്. കൊവിഡ് മാർഗനിർദേശങ്ങൾ തുടരുന്നതിനിടെയാണ് ഇത്രയുമാളുകൾ ബോട്ടിൽ സഞ്ചരിച്ചത്

Samayam Malayalam 16 Sept 2020, 2:09 pm
കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തി നിരവധി മരണം. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. 25ൽ അധികം പേരെ രക്ഷിക്കാൻ കഴിഞ്ഞുവെന്നും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Samayam Malayalam
നദിയിൽ തെരച്ചിൽ തുടരുന്നു


Also Read: ഒരു മാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ തയ്യാറാകാം; അവകാശവാദവുമായി ട്രംപ്

രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ഇന്ദർഗഢ് പ്രദേശത്തെ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ ആളുകൾ കയറിയ ബോട്ടാണ് ബുധനാഴ്‌ച രാവിലെ ചമ്പൽ നദിയിൽ മറിഞ്ഞത്. ഖതോലി പോലീസ് സ്‌റ്റേഷൻ പരിധിയിൽ അപകടമുണ്ടായത്. രാവിലെ 8.45 ഓടെയാണ് ബോട്ട് അപകടത്തിൽ പെട്ടതെന്ന് കോട്ട എസ്‌പി ശരദ് ചൗധരി പറഞ്ഞു. കമലേശ്വർ മഹാദേവ് ക്ഷേത്രത്തിലേക്ക് പോയ ആളുകളാണ് അപകടത്തിലായത്. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. നദിയിൽ തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ പെട്ടവരിൽ സ്‌ത്രീകളും കുട്ടികളുമുണ്ടെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ട്. ബോട്ടിൽ 40നും 50നും ഇടയിലുള്ള ആളുകൾ ഉണ്ടായിരുന്നു. കൂടുതൽ പേർ കയറിയത് മൂലമാകാം ബോട്ട് അപകടത്തിൽ പെട്ടതെന്നും ഇവർ പറയുന്നു. ബോട്ടിൻ്റെ കാലപ്പഴക്കമാണ് അപകട കാരണമെന്നും ആരോപണമുണ്ട്.

Also Read: 'അമ്മയ്ക്കുള്ള കത്തുകൾ': നരേന്ദ്ര മോദി 1986ല്‍ എഴുതിയ കത്തുകള്‍ പ്രസിദ്ധീകരിക്കുന്നു

അപകടമുണ്ടായതിന് പിന്നാലെ പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കൂടുതൽ മൃതദേഹങ്ങൾ വൈകാതെ കണ്ടെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പോലീസിൻ്റെ സഹായത്തോടെ നദിയിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ തുടരുകയാണ്. കൊവിഡ്-19 മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും നിലനിൽക്കെ ഇത്രയും പേർ ബോട്ടിൽ ഒരുമിച്ച് യാത്ര ചെയ്‌തത് സംബന്ധിച്ച് ആരോപണം ഉയർന്നിട്ടുണ്ട്. കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ക്ഷേത്രത്തിലെ ചടങ്ങുകളും വിവാദത്തിലായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ഇന്ത്യയുടെ സ്പന്ദനങ്ങൾ കൃത്യമായി അറിയാം സമയം മലയാളത്തിലൂടെ. ദേശീയ രാഷ്ട്രീയത്തിന് പുറമെ, രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലെ ഓരോ പ്രാദേശിക രാഷ്ട്രീയ വാർത്തകളും പക്ഷപാദമില്ലാതെ ഇന്ത്യ ന്യൂസ് സെക്ഷനിലൂടെ (India News) അറിയാൻ സാധിക്കും. രാഷ്ട്രീയ വാർത്തകൾക്ക് പുറമെ, സർക്കാരുകൾ ജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്ന പദ്ധതികളും മറ്റ് അടിസ്ഥാന സൗകര്യവികസനത്തേക്കുറിച്ചുള്ള വിവരങ്ങളും ഏറ്റവും പെട്ടെന്ന് വായനക്കാരിലേക്ക് വിവരങ്ങൾ എത്തിക്കാനാകുന്ന തരത്തിലാണ് സമയം മലയാളം (Latest National News) സെക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. മേൽപ്പറഞ്ഞ വാർത്തകൾക്ക് പുറമെ, ബ്രേക്കിങ് സ്വഭാവമുള്ള സംഭവവികാസങ്ങൾ പൊടിപ്പും തൊങ്ങലും ചേർക്കാതെ (Today Malayalam News ) സമ​ഗ്രമായി പഠിച്ച് വിശദമായ ആർട്ടിക്കളുളാണ് നൽകുക. രാഷ്ട്രീയ സ്വഭാവമുള്ള വാർത്തകൾക്ക് പുറമെ, രാജ്യത്തെ ഞെട്ടിച്ച കൊലപാതകങ്ങളും മറ്റും ആധികാരികതയോടെ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വേ​ഗത എന്നതിനേക്കാൾ സമ​ഗ്രത എന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. അതിനാൽ തന്നെ വിശദമായി പഠിച്ചതിന് ശേഷമായിരിക്കും സമയം മലയാളം ഓരോ വാർത്തയും വായനക്കാരനിലേക്ക് എത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള എല്ലാ പ്രധാനപ്പെട്ട വാർത്തകളും (Malayalam India News) നിങ്ങൾക്ക് അറിയാൻ താത്പര്യമുള്ള വിഷയങ്ങളും ഈ വാർത്താ പോർട്ടലിലൂടെ ലഭ്യമാകും. വാർത്തകൾക്ക് പുറമെ വാർത്തകളുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യുന്ന വീഡിയോകളും അനുബന്ധ വിവരങ്ങളും ഈ സെക്ഷനിൽ ലഭ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വാർത്തകളും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളേക്കുറിച്ചും വിശദമായ വാർത്തകളും പഠനങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്. സൗത്ത് റൗണ്ടപ്പ്, റോഡ് ടു ഫ്യൂച്ചർ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കോർട്ട് റൂം തുടങ്ങിയ വിശകലന പരിപാടികളും സമയം മലയാളത്തിന്റെ ഭാ​ഗമായി ചെയ്യുന്നുണ്ട്." with "സിനിമ, ടെലിവിഷന്‍ മേഖലകളിലെ പുതുപുത്തന്‍ വിശേഷങ്ങളും വാര്‍ത്തകളും, മൂവി റിവ്യൂകളും കൃത്യമായി വസ്തുനിഷ്ഠതയോടെ അവതരിപ്പിക്കുന്നു. താരങ്ങളുടെ ഫോട്ടോ ഷൂട്ടുകള്‍ ഉള്‍പ്പെടുത്തി ഫോട്ടോ ഗ്യാലറിയും കാണാനാവും. താരങ്ങളുടെ അഭിമുഖങ്ങളും, സ്‌പെഷല്‍ സ്്‌റ്റോറികളും, വിശേഷ ദിനങ്ങളുമെല്ലാം അറിയാനും സാധിക്കും
ട്രെൻഡിങ്Open App