ആപ്പ്ജില്ല

തമിഴ്‌നാട്ടിലെ പടക്ക നിർമ്മാണ ഫാക്‌ടറിയിൽ സ്‌ഫോടനം: ഏഴ് മരണം, നാല് പേർക്ക് പരിക്ക്

ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള കടലൂർ ജില്ലയിലെ കാട്ടുമണ്ണാർക്കോവിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണ ഫാക്‌ടറിയിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക് ശേഷമാണ് സ്‌ഫോടനമെന്നാണ് റിപ്പോർട്ട്

Samayam Malayalam 4 Sept 2020, 5:04 pm
ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക നിർമ്മാണ ഫാക്‌ടറിയിൽ സ്‌ഫോടനം. ഏഴ് പേർ മരിച്ചതായും നാല് പേർക്ക് ഗുരുതരമായ പരിക്കേറ്റതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള കടലൂർ ജില്ലയിലെ കാട്ടുമണ്ണാർക്കോവിലാണ് അപകടമുണ്ടായത്.
Samayam Malayalam അപകടമുണ്ടായ സ്ഥലം (ചിത്രത്തിന് കടപ്പാട് ANI)
അപകടമുണ്ടായ സ്ഥലം (ചിത്രത്തിന് കടപ്പാട് ANI)



വെള്ളിയാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക് ശേഷമാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മരിച്ചവരെല്ലാം ഫാക്‌ടറിയിലെ ജീവനക്കാരാണ്. കൂടുതൽ പേർക്ക് പരിക്കേറ്റോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടകാരകാരണം വ്യക്തമായിട്ടില്ല.

Also Read: 10,000 സ്‌റ്റോപ്പുകളും 500 സർവീസുകളും ഇല്ലാതാകും; കേരളത്തെ എങ്ങനെ ബാധിക്കും? കൊവിഡിന് ശേഷം മാറ്റങ്ങളുമായി റെയിൽവേ!

സ്‌ഫോടത്തിന് പിന്നാലെ അഗ്നിരക്ഷാ സേനസംഘം സംഭവസ്ഥലത്തെത്തിയാണ് അപകടത്തിൽ പെട്ടവരെ രക്ഷിച്ചത്. സമീപവാസികളുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്